Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വനിതാ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നം; 2024-ൽതന്നെ നടപ്പാക്കണം -സോണിയാ ഗാന്ധി

- ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങൾക്കു പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ് മുൻ അധ്യക്ഷ

ന്യൂഡൽഹി - വനിതാ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്‌നവും ആശയവുമായിരുന്നുവെന്നും ഇത് എത്രയും വേഗത്തിൽ നടപ്പാക്കണമെന്നും  കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. വനിതാ സംവരണ ബില്ലിൽ ലോക്‌സഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.  പ്രതിപക്ഷത്തുനിന്നും ആദ്യം ചർച്ചയിൽ പങ്കെടുത്ത സോണിഗാന്ധി ബില്ലിന് പൂർണ പിന്തുണ അറിയിച്ചു. 
  ബിൽ നടപ്പാക്കുമ്പോൾ ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങൾക്കു പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്നും സോണിയാ ഗാന്ധി  ആവശ്യപ്പെട്ടു. വനിതാ സംവരണ നീക്കം തുടങ്ങിയത് രാജീവ് ഗാന്ധിയാണ്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ സംവരണം യാഥാർത്ഥ്യമായെങ്കിലും രാജീവിന്റെ സ്വപ്‌നം ഇപ്പോഴും അപൂർണമാണ്. ബിൽ നടപ്പാക്കുന്നതിൽ ഏതെങ്കിലും തരത്തിൽ വൈകുന്നത് ഇന്ത്യയിലെ സ്ത്രീകളോടുള്ള നീതി നിഷേധമാണെന്നും അവർ ഓർമിപ്പിച്ചു. 
 എത്രയും വേഗം ബിൽ നടപ്പാക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഇന്ത്യയിലെ സ്ത്രീകൾ എത്രകാലം ബില്ലിനായി കാത്തിരിക്കണമെന്നും അവർ പാർലമെന്റിൽ ചോദിച്ചു. 2024-ലെ തെരഞ്ഞെടുപ്പിൽ തന്നെ ബില്ല് നടപ്പാക്കണം. രാജീവ് ഗാന്ധിയുടെ കാലത്താണ് ബില്ല് നിർദേശിച്ചത്. അന്ന് രാജ്യസഭയിൽ പാസായില്ല. പിന്നീട് പി.വി നരസിംഹറാവു പ്രധാനമന്ത്രിയായപ്പോൾ ഈ ബിൽ പാസാക്കാനായി. കോൺഗ്രസിന്റെ ഭരണകാലത്താണ് പഞ്ചായത്ത് തലത്തിൽ 50 ശതമാനം സ്ത്രീകൾ എന്ന രീതി നടപ്പാക്കിയത്. സ്ത്രീ ശാക്തീകരണത്തിനു വലിയ നടപടികൾ സ്വീകരിച്ച പാർട്ടിയാണ് കോൺഗ്രസെന്നും സോണിയാഗാന്ധി ചൂണ്ടിക്കാട്ടി.
 ഇന്നലെയാണ് പുതിയ പാർല്ലമെന്റിൽ വനിത സംവരണ ബിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ചത്. നാരി ശക്തീ വന്ദൻ എന്ന പേരിൽ അവതരിപ്പിച്ച ബില്ല് ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണമാണ് ശിപാർശ ചെയ്തിട്ടുള്ളത്.

Latest News