Sorry, you need to enable JavaScript to visit this website.

ദയ ലഭിക്കാൻ പാടില്ല, സമൂഹത്തിനു ഭീഷണി; ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

കൈതാൽ-ഹരിയാനയിലെ കൈതലിൽ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. കുറ്റകൃത്യം നടന്ന് 11 മാസത്തിന് ശേഷം  പോക്‌സോ നിയമപ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുഖേന 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. കേസിനെ "അപൂർവങ്ങളിൽ അപൂർവ്വം" എന്ന് വിശേഷിപ്പിച്ച കോടതി കുറ്റവാളിക്ക് ദയ ലഭിക്കരുതെന്ന് ഊന്നിപ്പറഞ്ഞു.  കുറ്റകൃത്യങ്ങളുടെ ക്രൂരത കണക്കിലെടുക്കുമ്പോൾ പ്രതി നന്നാകുമെന്ന് വിശ്വസിക്കാൻ കാരണമില്ലെന്നും ജഡ്ജി പറഞ്ഞു. ഇയാൾ സമൂഹത്തിന് ഒരു ഭീഷണിയാകരുത്.

  2022 ഒക്ടോബർ 8 ന്  പ്രതി കൈതാൽ ഗ്രാമത്തിൽ തന്റെ അയൽപക്കത്തുള്ള  കുട്ടിയെ വശീകരിച്ചു കൊണ്ടുപോകുകയായിരുന്നു.   ലൈംഗികമായി പീഡിപ്പിച്ച ശേഷം  കൊലപ്പെടുത്തുകയും തുടർന്ന്  ശരീരം കാട്ടിലെത്തിച്ച് കത്തിക്കുകയും  ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News