Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജവാന്‍ സിനിമ ബി.ജെ.പിക്ക് ഉറക്കമില്ലാ രാത്രികള്‍ നല്‍കും, കാരണം പറഞ്ഞ് മഹുവ മൊയ്ത്ര

ജവാന്‍ വെറുമൊരു സിനിമയല്ല, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു കണ്ണ് തുറപ്പിക്കലാണ്, പറയുന്നത് മറ്റാരുമല്ല. തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര.

ഇപ്പോഴത്തെ ഭരണകാലത്ത് നടന്ന പ്രശ്‌നങ്ങളാണ് ഈ സിനിമ ഉയര്‍ത്തിക്കാട്ടുന്നതെന്നും ബി.ജെ.പിക്ക് സിനിമ സമ്മാനിക്കുന്നത് ഉറക്കമില്ലാത്ത നാളുകളായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

മൊയ്ത്ര ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളിതാണ്.

- സര്‍ക്കാര്‍ സമ്പന്നരുടെയും ചങ്ങാതിമാരുടെയും 17 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി, ഇതിനായി പാവപ്പെട്ട കര്‍ഷകരെ ദ്രോഹിച്ചു.

 -ഡോ. കഫീല്‍ കേസില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് സിനിമ. 2017ല്‍ ഓക്‌സിജന്‍ ക്ഷാമം മൂലം 70 കുട്ടികളുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ ഓക്‌സിജന്‍ എത്തിച്ചു കൊടുത്ത ഡോ. കഫീലിനെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

-പ്രതിരോധ കുംഭകോണത്തെക്കുറിച്ചും ഈ സിനിമ സംസാരിക്കുന്നു (മുന്‍ ബി.ജെ.പി നേതാവ് ബംഗാരു ലക്ഷ്മണ്‍ ഉള്‍പ്പെട്ടത്)

-'ബേതേ കോ ഹാത്ത് ലഗാനെ സെ പെഹലേ ബാപ് സേ ബാത് കര്‍' എന്ന ഡയലോഗ് ആര്യന്‍ ഖാന്‍ കേസിനെ പരാമര്‍ശിക്കുന്നതാണ്. ഷാരൂഖിന്റെ മകനെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ ബി.ജെ.പി കുടുക്കിയ സംഭവം.

-ഒടുവില്‍ സിനിമ പറയുന്നത് ഈ രാജ്യത്തെ ജനങ്ങള്‍ അവര്‍ക്ക് നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും ഉറപ്പുനല്‍കുന്ന നേതാക്കള്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നും അല്ലാതെ മതത്തിന്റെ പേരില്‍ രാഷ്ട്രീയം നടത്തുന്നവര്‍ക്കല്ല എന്നുമാണ്.  (ഇത് വീണ്ടും ബി.ജെ.പി  രാഷ്ട്രീയത്തെ പരാമര്‍ശിക്കുന്നതായി).

ഈ ചിത്രം ബിജെപി സര്‍ക്കാരിന് ഉറക്കമില്ലാത്ത രാത്രി നല്‍കും.

 

Latest News