Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

താല്‍ക്കാലിക ജീവനക്കാരിയായിരുന്നു, തെളിവുകള്‍ പുറത്തുവിട്ട് സതിയമ്മ

കോട്ടയം- മൃഗസംരക്ഷണ വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു എന്നു തെളിയിക്കുന്ന രേഖകള്‍ പുറത്തുവിട്ട് പി.ഒ സതിയമ്മ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പറ്റി നല്ലതു പറഞ്ഞതിന്റെ പേരില്‍ സതിയമ്മയുടെ ജോലി നഷ്ടപ്പെട്ട വാര്‍ത്തകള്‍ നേരത്തേ വന്നിരുന്നു. കൈതേപ്പാലം മൃഗാശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു സതിയമ്മ.

സതിയമ്മ ആള്‍മാറാട്ടം നടത്തി തന്റെ ജോലി തട്ടിയെടുത്തെന്ന പരാതിയുമായി ഐശ്വര്യ കുടുംബശ്രീ മുന്‍ അംഗം ലിജിമോള്‍ രംഗത്തെത്തിയിരുന്നു. ലിജിമോളുടെ പരാതിയില്‍ സതിയമ്മക്കെതിരെ 25നു കേസുമെടുത്തു. കുടുംബശ്രീ പ്രസിഡന്റ് സുധാമോള്‍, സെക്രട്ടറി ജാനമ്മ, മൃഗാശുപത്രിയിലെ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫിസര്‍ ബിനുമോന്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് താത്കാലിക ജീവനക്കാരിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ സതിയമ്മ പുറത്തുവിട്ടത്. മുമ്പ് മൂന്ന് മാസം ശമ്പളം മുടങ്ങിയപ്പോള്‍ നല്‍കിയ പരാതിയില്‍ വകുപ്പ് നടപടിയെടുത്തതിന്റെ രേഖകളും, കാഷ്വല്‍ സ്വീപ്പറായി സതിയമ്മയെ ജോലിയില്‍ ചേര്‍ക്കുന്നതിനെ പിന്തുണച്ച് ഐശ്വര്യ കുടുംബശ്രീ അംഗങ്ങള്‍ ഒപ്പിട്ട സമ്മതപത്രവുമാണ് സതിയമ്മ പുറത്തുവിട്ടത്. ഈ സമ്മതപത്രത്തില്‍ സതിയമ്മക്കെതിരെ പരാതി നല്‍കിയ ലിജിമോളും ഒപ്പിട്ടുണ്ട്.

ലിജി മോള്‍ എന്നയാളുടെ പേരിലാണ് സതിയമ്മ ജോലി ചെയ്തതെന്നും ഇതു സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തതെന്നുമായിരുന്നു മന്ത്രി ജെ. ചിഞ്ചുറാണി നേരത്തേ പറഞ്ഞിരുന്നത്. ശമ്പളം പോകുന്നതും ജിജിമോളുടെ അക്കൗണ്ടിലേക്കാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, കുടുംബശ്രീയുടെ അക്കൗണ്ടിലേക്കാണ് ശമ്പളം വന്നിരുന്നതെന്നും കുടുംബശ്രീയില്‍നിന്ന് ചെക്ക് ഒപ്പിട്ട് താനാണു പണം കൈപ്പറ്റിയിരുന്നതെന്നും ലിജിമോളുടെ അക്കൗണ്ടിലേക്ക് മൃഗസംരക്ഷണ വകുപ്പ് ഒരിക്കലും പണം നല്‍കിയിട്ടില്ലെന്നും സതിയമ്മ പറയുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണ്‍ കൊല്ലാടിനൊപ്പം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സതിയമ്മ തെളിവുകള്‍ പുറത്തുവിട്ടത്.

 

Latest News