Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുഹൃത്തിന്റെ ഭാര്യയെ കാമുകിയാക്കി; ഒടുവിൽ കൊലപ്പെടുത്തി ജീവനൊടക്കി

ഏലൂർ- ആന്ധ്രപ്രദേശിൽ വിവാഹേതര ബന്ധം വിവാഹിതയായ യുവതിയുടെ കൊലപാതകത്തിലും കാമുകന്റെ ആത്മഹത്യയിലും കലാശിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനിനടിയിൽ ചാടി ജീവിതം അവസാനിപ്പിച്ചു. ഏലൂർ ടൗണിലാണ്  കൊലപാതകവും ആത്മഹത്യയും നടന്നത്.

കാമുകിയായ സ്ത്രീ അകലം പാലിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നും പിന്നീട് ട്രെയിനിനു ചാടി ത്മഹത്യ  ചെയ്തതെന്നും പോലീസ് പറഞ്ഞു.  ഡി. സത്യനാരായണ (40) യാണ്  ട്രെയിനിനടിയിൽ ചാടി ആത്മഹത്യ ചെയ്തത്. റെയിൽവേ പോലീസ് ഇയാളുടെ പോക്കറ്റിൽ നിന്ന് പേരും വിലാസവും എഴുതിയ കടലാസ് കണ്ടെടുത്തു.

പോലീസിൽ നിന്ന് വിവരമറിഞ്ഞ് ഏലൂരിലെ ഇയാളുടെ വീട്ടിലെത്തിയ കുടുംബാംഗങ്ങൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതേ ടൗണിലെ മറ്റൊരു പ്രദേശത്തെ താമസക്കാരിയായ യു.സുജാത (30) യാണ് കൊല്ലപ്പെട്ടത്. സത്യനാരായണയുമായി പ്രണയത്തിലായിരുന്നുവെന്നും പതിവായി സന്ദർശിക്കാറുണ്ടെന്നും അയൽവാസികൾ മൊഴി നൽകി. 

വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. ബന്ധത്തിലായിരുന്നുവെന്നും താൻ അവൾക്ക് ‘താലി’ കെട്ടിയിരുന്നുവെന്നും സത്യനാരായണ എഴുതിയിരുന്നു. പിന്നീട് അകലാൻ ശ്രമിച്ച യുവതി സത്യനാരായണയെ  അപമാനിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതിൽ രോഷാകുലനായ സത്യനാരായാണ  രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം സുജാതയുടെ മൃതദേഹം അകത്ത് കിടത്തി സത്യനാരായണ വീട് പൂട്ടി. തുടർന്ന് ഇരുചക്രവാഹനത്തിൽ നസ്വിദിന് സമീപമെത്തി  പാലത്തിനടിയിൽ ബൈക്ക് നിർത്തിയ ശേഷം ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു.

സുജാത  ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ചിരുന്നുവെന്നും രണ്ട് കുട്ടികളുണ്ടെന്നും പോലീസ് പറഞ്ഞു. സത്യനാരായണ  ഭർത്താവിന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് അവർ പരസ്പരം പരിചയപ്പെട്ടത്.

ചിത്രകാരനായ സത്യനാരായണ ഭാര്യയുമായുള്ള ദാമ്പത്യ തർക്കത്തെ തുടർന്ന് തനിച്ചായിരുന്നു താമസം. ഇയാളും സുജാതയും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Latest News