20 രൂപയ്ക്ക് പ്രാതല്‍, മൂന്ന് രൂപയ്ക്ക് വെള്ളം,  കേരളത്തിലെ ഈ റെയില്‍വേ സ്റ്റേഷനില്‍ 

തിരുവനന്തപുരം-ജനറല്‍ ടിക്കറ്റ് യാത്രക്കാര്‍ക്കായി കുറഞ്ഞ ചെലവില്‍ ഭക്ഷണം നല്‍കുന്ന കൗണ്ടറുകള്‍ റെയില്‍വേ തുറന്നു. രാജ്യമാകെ 64 സ്റ്റേഷനുകളിലാണ് എക്‌സറ്റന്‍ഡ് കൗണ്ടറുകള്‍ എന്ന പേരില്‍ തുറന്നത്. കേരളത്തില്‍ തിരുവനന്തപുരം സ്റ്റേഷനില്‍ മാത്രമാണ് കൗണ്ടര്‍. പരീക്ഷണാടിസ്ഥാനത്തിലാണിത്. ഇതിന്റെ വിജയമനുസരിച്ച് ഘട്ടംഘട്ടമായി ആറു മാസത്തിനകം മറ്റ് സ്റ്റേഷനുകളിലും കൗണ്ടറുകള്‍ തുറക്കും.20 രൂപയ്ക്ക് പൂരി, ബജി,അച്ചാര്‍ കിറ്റ്, 50 രൂപയ്ക്ക് സ്‌നാക്ക് മീല്‍ വിഭാഗത്തില്‍ ഊണ്, ചോളബട്ടൂര,പാവ് ബജി,മസാല ദോശ എന്നിവയില്‍ ഏതെങ്കിലുമൊന്നും ലഭിക്കും. കൂടാതെ മൂന്ന് രൂപയ്ക്ക് 200 മില്ലിലിറ്റര്‍ വെള്ളവും കിട്ടും.പ്‌ളാറ്റ് ഫോമുകളില്‍ ഐ.ആര്‍.സി.ടി.സിയാണ് കൗണ്ടറുകള്‍ കൈകാര്യം ചെയ്യുക. സ്റ്റേഷനില്‍ ജനറല്‍ കോച്ചുകള്‍ വരുന്ന ഭാഗത്താകും കൗണ്ടര്‍. ദക്ഷിണ റെയില്‍വേയില്‍ തിരുവനന്തപുരത്തിന് പുറമെ മയിലാടുംതുറ, വിരുദുനഗര്‍, നാഗര്‍കോവില്‍, മംഗലാപുരം,സേലം, ഈറോഡ് തുടങ്ങിയ സ്റ്റേഷനുകളിലാണ് കൗണ്ടറുള്ളത്. 


 

Latest News