Sorry, you need to enable JavaScript to visit this website.

സിനിമയെന്ന സ്വപ്‌നം കയ്യടക്കി നോബിള്‍ ജേക്കബ്

കൊച്ചി- മികച്ച സിനിമകളുടെ ഭാഗമായിക്കൊണ്ട് തന്നെ തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചിരിക്കുകയാണ് നോബിള്‍ ജേക്കബ്. ഒരു പ്രൊഡക്ഷന്‍ മാനേജര്‍ ആയിട്ടായിരുന്നു നോമ്പിളിന്റെ തുടക്കം. പിന്നീടങ്ങോട്ട് തന്റെ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടികള്‍ ഓരോന്നായുള്ള കയറ്റമായിരുന്നു ഈ യുവാവിന്റേത്. അത് എത്തിനില്‍ക്കുന്നതാകട്ടെ ഒരു നടനെന്ന നിലയിലും.

ഇന്ന് സിനിമ മേഖലയില്‍  തന്റെതായൊരിടമുണ്ട് നോബിള്‍ ജേക്കബിന്. പ്രൊഡക്ഷന്‍ മാനേജര്‍,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ഡിസ്ട്രിബ്യൂട്ടര്‍, അഭിനേതാവ് എന്നീ മേഖലകളിലെല്ലാം നോബിള്‍ തന്റെതായ കയ്യൊപ്പ് ചാര്‍ത്തി കഴിഞ്ഞു. 2004ല്‍ പുറത്തിറങ്ങിയ അനന്തഭദ്രം എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ മാനേജര്‍ ആയിക്കൊണ്ടായിരുന്നു നോബിളിന്റെ സിനിമ ലോകത്തേക്കുള്ള കടന്ന് വരവ്.

തുടര്‍ന്ന് സ്വതന്ത്രമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന രീതിയില്‍ ചെയ്ത ആദ്യത്തെ സിനിമയാണ് 'ട്രാഫിക് '.' പിന്നീട് പുലിമുരുകന്‍ 'എന്ന പാന്‍ ഇന്ത്യന്‍ ചിത്രം, രാമലീല, ബ്രദേര്‍സ് ഡേ, ബിഗ് ബ്രദര്‍, മൈലാഞ്ചി മൊഞ്ചുള്ള വീട്, സാറ്റര്‍ഡേ നൈറ്റ് എന്നീ ചിത്രങ്ങള്‍ നോബിളിന്റെ വിജയ യാത്രയിലെ നാഴികക്കല്ലുകളായി മാറി. ആന്റോ ജോസഫ്, സെവന്‍ ആര്‍ട്ട്‌സ് മോഹന്‍ എന്നിവര്‍ക്കൊപ്പം ജോലി ചെയ്തിട്ടുള്ള പാടവവും ഈ യാത്രയിലെ മുതല്‍ക്കൂട്ടായി നോബിളിന്റെ കൈകളിലുണ്ട്.

ഇതിനിടയില്‍ സ്വന്തമായി ഒരു ഡിസ്ട്രിബ്യൂഷന്‍ കമ്പനി ആരംഭിച്ചു. അതില്‍ ആദ്യമായി ഡിസ്ട്രിബ്യൂട്ടറായി പ്രവര്‍ത്തിച്ച സിനിമയാണ് 21 ഗ്രാംസ്. ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍  കണ്‍ട്രോളറും നോബിള്‍ തന്നെയായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ഒരു റാസ്‌ക്കല്‍ എന്ന ചിത്രത്തില്‍ തമിഴിലും തന്റെ കൈ രേഖകള്‍ പതിപ്പിച്ചു.

21 ഗ്രാംസ്, 10ആം വളവ്, കുറി, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മാരിവില്ലിന്‍ ഗോപുരങ്ങള്‍, ബാന്ദ്ര എന്നിവയാണ് നോബിളിന്റെതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍. കൂടാതെ നോബിളിന്റെ പാര്‍ട്ണര്‍ഷിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനമാണ് ഐ.എം ടിവി. പ്രീതി തോമസ് ആണ് ഭാര്യ, എന്‍വിസ് ജേക്കബ്, എഡ്രിയന്‍ ജേക്കബ് എന്നിവരാണ് മക്കള്‍.

 

 

Latest News