Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ പോളിംഗ് ശതമാനം 72.67; വരുണ സീറ്റില്‍ 84.39 ശതമാനം

ബംഗളൂരു- കര്‍ണാടക നിയമസഭയിലേക്ക് ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 72.67 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു. 224 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പ് ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് അവസാനിച്ചിരുന്നു. ഏതാനും അനിഷ്ട സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഉച്ചയോടെ സംസ്ഥാനത്ത് പോളിംഗ് ശതമാനം 50 ശതമാനത്തിലെത്തിയിരുന്നു. അഞ്ച് മണിയോടെ 65.69 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മന്ത്രി വി.സോമണ്ണയും മത്സരിക്കുന്ന വരുണ സീറ്റിലാണ് കൂടിയ പോളിംഗ്-84.39 ശതമാനം.
വര്‍ഗീയ സംഘര്‍ഷവും പ്രതികാര കൊലകളും റിപ്പോര്‍ട്ട് ചെയ്തിരുന്ന ദക്ഷിണ കന്നഡയിലും പോളിംഗ് ശതമാനം കൂടുതലാണ്. സുള്ളിയയില്‍ 78.94 ശതമാനം പേരും പുത്തൂരില്‍ 80.17 ശതമാനം പേരും മംഗളൂരുവില്‍ 77.6 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News