Sorry, you need to enable JavaScript to visit this website.

ദേഹത്ത് ജിന്ന് ഉണ്ടെന്ന് പറഞ്ഞ് മലയാള സിനിമ  നടി ജോലിയില്‍ നിന്നും പിരിച്ച് വിട്ടെന്ന്  യുവാവ്

പെരിന്തല്‍മണ്ണ-തന്റെ ദേഹത്ത് ജിന്ന ഉണ്ടെന്ന് പറഞ്ഞ് നടി ജോലിയില്‍ നിന്നും പുറത്താക്കിയതെന്ന് യുവാവ്. പിരിച്ച് വിട്ടതിന് ശേഷം തന്റെ വീട്ടില്‍ തന്നെ അന്വേഷിച്ച് പോലീസെത്തിയെന്നും തനിക്ക് തീവ്രവാദ പശ്ചാത്തലമുണ്ടോ എന്നാണ് അന്വേഷിക്കുന്നതെന്നും അസ്‌ലം  തന്റെ സോഷ്യല്‍മീഡിയ  കുറിപ്പില്‍ അറിയിച്ചു.നടിയുടെ പേര് വെളിപ്പെടുത്താതെയാണ് യുവാവ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
അന്ധവിശ്വാസപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മലയാള സിനിമയിലെ നടി തന്നെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടെന്ന് ആര്‍ട്ടിസ്റ്റ് അസിസ്റ്റന്റായ യുവാവ്. പെരിന്തല്‍മണ്ണ സ്വദേശിയ അസ്‌ലം  ബിന്‍ സുഹ്രയെയാണ് ഈ ദുരനുഭവമുണ്ടായിരിക്കുന്നത്. പ്രശ്‌നം വെച്ചപ്പോള്‍ തന്റെ ദേഹത്ത് ജിന്ന് ഉണ്ടെന്ന് കണ്ടെത്തി. ആ ജിന്ന് ഉള്ളതു കൊണ്ടാണ് തനിക്ക് രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന് പറഞ്ഞാണ് നടി തന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതെന്ന് അസ്‌ലം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജോലിയില്‍ പിരിച്ച് വിട്ടതിന് പുറമെ മലയാള സിനിമയില്‍ ഇനി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും നടി താക്കീത് നല്‍കിയെന്നും യുവാവ് പറയുന്നു. 
ഒരു വര്‍ഷമായി താന്‍ നടിക്കൊപ്പം പ്രവര്‍ത്തിച്ചു. അവര്‍ തന്നെ സഹോദരനെ തുല്യമാണ് കണ്ടിരുന്നതെന്നും യുവാവ്  പോസ്റ്റില്‍ പറയുന്നു. എന്നാല്‍ 2023 ഫെബ്രുവരിയില്‍ വടക്കെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പോയതിന് ശേഷമാണ് നടിയില്‍ വ്യാപകമായ മാറ്റം ഉണ്ടായിരിക്കുന്നത്. വടക്കെ ഇന്ത്യയില്‍ നിന്നും വന്നതിന് ശേഷം താന്‍ ഝാന്‍സി റാണിയുടെ പുനര്‍ജ്ജന്മം ആണെന്ന് നടി പറഞ്ഞു. റാണി എടുത്ത് വളര്‍ത്തിയ മകന്റെ പുനര്‍ജ്ജന്മാണ് താന്നെന്നും തന്നോട് പറഞ്ഞതായി അസ്‌ലം   പോസ്റ്റില്‍ കുറിച്ചു. നടി തനിക്ക് ധനസഹായവും നല്‍കിട്ടുണ്ടെന്നും അസ്‌ലം വ്യക്തമാക്കി.

Latest News