Sorry, you need to enable JavaScript to visit this website.

കാമുകിയുടെ സെക്‌സ് പിടികൂടിയ യുവാവ് അബുദാബിയില്‍ അഞ്ചു പേരെ കുത്തിക്കൊന്നു

അബുദബി- മുസഫ വ്യവസായ മേഖലയിലെ ഒരു മസാജ് പാര്‍ലറില്‍ ബംഗ്ലാദേശി പൗരന്‍ അഞ്ചു പേരെ കുത്തിക്കൊലപ്പെടുത്തി. തന്റെ കാമുകിയായ ഇന്തൊനേഷ്യന്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടന്നെറിഞ്ഞതോടെ രോഷാകുലനായ പ്രതി യുവാവിനേയും പാര്‍ലറിലെ നാലു യുവതികളേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ മുഖ്യപ്രതിയായ ബംഗ്ലാദേശിയും മറ്റു എട്ടു പേരും ചേര്‍ന്ന് നടത്തുന്ന പെണ്‍വാണിഭ കേന്ദ്രമായിരുന്നു ഈ പാര്‍ലറെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

അടുക്കള കത്തി ഉപയോഗിച്ചാണ് പ്രതി കൂട്ടക്കൊലപാതകങ്ങള്‍ നടത്തിയതെന്ന് പോലീസ് അബുദബി കോടതിയില്‍ പറഞ്ഞു. കൊല്ലപ്പെട്ട ഏഷ്യക്കാരനായ യുവാവ് പാര്‍ലറില്‍ വച്ച് തന്റെ ഇന്തോനേഷ്യക്കാരി കാമുകിക്ക് പണം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് പ്രതി അറിഞ്ഞതാണ് കൂ്ട്ടക്കൊലയില്‍ കലാശിച്ചത്.

പാര്‍ലറില്‍ യുവാവിനെ കണ്ടതിനെ തുടര്‍ന്ന് പ്രതി ചോദ്യം ചെയ്യുകയായിരുന്നു. പണം നല്‍കി സെക്‌സിലേര്‍പ്പെട്ടെന്ന് യുവാവ് പറഞ്ഞതോടെ പ്രതി ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തന്റെ അഭാവത്തില്‍ കാമുകിയെ മറ്റൊരാളുമായി സെക്‌സിലേര്‍പ്പെടാന്‍ അനുവദിച്ചതിനാണ് പാര്‍ലറിലെ ജോലിക്കാരായ നാലു യുവതികളെ അവിടെ വച്ചു തന്നെ പ്രതി കൊലപ്പെടുത്തിയതെന്നും കണ്ടെത്തി. പ്രതിയേയും കാമുകിയേയും പിടികൂടിയതിനു പുറമെ സംഭവം പുറത്തു പറയാതെ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ച മറ്റു എട്ടു ബംഗ്ലാദേശികള്‍ക്കെതിരേയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.

പാര്‍ലറിലെ മുറിയില്‍ നിന്നും രൂക്ഷ ഗന്ധം പുറത്തു വന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഞ്ചു മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിനിടെ കുറ്റ സമ്മതിച്ച പ്രതി കോടതിയില്‍ കുറ്റം തള്ളി. കേസില്‍ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളുടെ മറുപടി ആരായുന്നതിന് സമയം അനുവദിച്ചു കൊണ്ട് കേസ് പരിഗണിക്കുന്നത് സെപ്തംബര്‍ 26-ലേക്ക് മാറ്റി. നഷ്ടപരിഹാരത്തുകയ്ക്കു പകരം മാപ്പു നല്‍കാന്‍ കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കള്‍ തയാറാകുമോ എന്ന് കോടതി ആരാഞ്ഞിട്ടുണ്ട്.
 

Latest News