Sorry, you need to enable JavaScript to visit this website.

സ്ത്രീയും പുരുഷനും ലൈംഗിക അവയവങ്ങളും; സുപ്രീം കോടതിയില്‍ ചൂടേറിയ വാദങ്ങള്‍

ന്യൂദല്‍ഹി- ജീവശാസ്ത്രപരമായ പുരുഷനും സ്ത്രീയുമെന്നത് പരമമായ സങ്കല്‍പമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിന്റെ പരാമര്‍ശം.
ഒരു പുരുഷന്‍ എന്ന സമ്പൂര്‍ണ സങ്കല്‍പ്പമോ സ്ത്രീ എന്ന സമ്പൂര്‍ണ സങ്കല്‍പ്പമോ ഇല്ല എന്ന് അദ്ദേഹം പറഞ്ഞു. സ്‌പെഷ്യല്‍ മാരേജ് ആക്ടില്‍ നിയമനിര്‍മ്മാണത്തിന്റെ ഉദ്ദേശം ജൈവികമായ ആണും പെണ്ണും തമ്മിലുള്ള ബന്ധമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടിയതിനോടാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച 20 ഹരജികളാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. പൊതു കോടതികള്‍ ഈ വിഷയം തീരുമാനിക്കുന്നത് ഉചിതമല്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ വാദിച്ചു. സ്വവര്‍ഗ വിവാഹത്തിന്റെ സാമൂഹിക, നിയമപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ലമെന്റിന് മാത്രമേ യോഗ്യതയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വാദം കേള്‍ക്കലില്‍ പങ്കെടുക്കണോ എന്നു തീരുമാനിക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം വേണമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. എല്ലാവര്‍ക്കും ഭാഗിക കാഴ്ചപ്പാട് മാത്രമേയുള്ളൂവെന്നും രാഷ്ട്രത്തിന്റെ കാഴ്ചപ്പാട് ആര്‍ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വവര്‍ വിവാഹത്തിന് അനുകൂലമായി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചാല്‍ നിരവധി നിയമങ്ങള്‍ നിഷ്ഫലമാകും. പുരുഷ ലൈംഗിക അവയവങ്ങളുമായി ജനിച്ച ഞാന്‍ സ്ത്രീയാണെന്ന് വാദിച്ചാല്‍ ഇന്ത്യന്‍ ക്രിമിനല്‍ നിയമപ്രകാരം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് സോളിസിറ്റര്‍ ജനറല്‍ ചോദിച്ചു.
നിങ്ങളുടെ ലൈംഗിക അവയവങ്ങളില്‍ മാത്രം ഒതുങ്ങാത്ത സങ്കീര്‍ണ പ്രശ്‌നമാണിതെന്നും ജൈവിക സ്ത്രീയും പരുഷനുമെന്നതിന് കേവല സങ്കല്‍പില്ലെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇതിനു മറുപടി നല്‍കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News