Sorry, you need to enable JavaScript to visit this website.

അടവ് മനസ്സിലായി, അധികം കളിക്കരുത്; അഭിഭാഷകനെ താക്കീത് ചെയ്ത് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂദല്‍ഹി- സുപ്രീം കോടതിയില്‍ അഭിഭാഷകരോട് പൊതുവെ മൃദുവായി പെരുമാറുള്ള ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡില്‍നിന്ന് ഒരു അഭിഭാഷകന് ചൊവ്വാഴ്ച കണക്കിനു കിട്ടി. അടവ് മനസ്സിലായെന്നും മേലാല്‍ തന്റെ അധികാരത്തില്‍ കളി വേണ്ടെന്നും ചീഫ് ജസ്റ്റിസ് അഭിഭാഷകനെ താക്കീത് ചെയ്തു.
അടിയന്തര ലിസ്റ്റിംഗ് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ പലപ്പോഴും അഭിഭാഷകര്‍ തിങ്ങിനിറയാറുണ്ട്. തങ്ങളുടെ കേസുകളില്‍ അടിയന്തര വാദം കേള്‍ക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുക.  
ഇങ്ങനെ കേസുകള്‍ പരാമര്‍ശിക്കുന്ന അഭിഭാഷകരുമായി ഇടപഴകുമ്പോള്‍ ചീഫ് ജസ്റ്റിസ് വളരെ മൃദുവായി സംസാരിക്കാറാണ് പതിവ്. എപ്പോഴും അദ്ദേഹം   ശാന്തനായിരിക്കും. എന്നാല്‍  ചൊവ്വാഴ്ച, പ്രകോപിതനാകുന്ന ചീഫ് ജസ്റ്റിസിനെയാണ് കണ്ടത്. തന്റെ അധികാരത്തില്‍ കയറി കുഴപ്പമുണ്ടാക്കരുതെന്നായിരുന്നു അഭിഭാഷകനു നല്‍കിയ താക്കീത്.
ഒരു കേസ് പരാമര്‍ശിച്ച അഭിഭാഷകന്‍ വിഷയത്തില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. വിഷയം ഏപ്രില്‍ 17 ന് ലിസ്റ്റ് ചെയ്യുമെന്ന് ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ ഇതില്‍ തൃപ്തനകാതെ വിഷയം മറ്റൊരു ബെഞ്ചിന് മുന്നില്‍ പരാമര്‍ശിക്കാന്‍ അദ്ദേഹം അനുമതി ചോദിക്കുകയായിരുന്നു. അനുവദിച്ചാല്‍ മറ്റൊരു ബെഞ്ചിന് മുന്നില്‍ പരാമര്‍ശിക്കാം-അഭിഭാഷകന്‍ പറഞ്ഞു.
ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും ജെ.ബി. പര്‍ദിവാലയും അംഗങ്ങളായ ചീഫ് ജസ്സ്റ്റിസിന്റെ ബെഞ്ച്  തന്ത്രങ്ങള്‍ വേണ്ടെന്നാണ് അഭിഭാഷകന് മറുപടി നല്‍കിയത്. ഇവിടെയും പിന്നീട് മറ്റൊരിടത്തും ഇത് പരാമര്‍ശിക്കാനാവില്ല- അവര്‍ തീര്‍ത്തുപറഞ്ഞു.
തന്റെ വാദങ്ങള്‍ ചീഫ് ജസ്റ്റിസിനെ അലോസരപ്പെടുത്തിയെന്ന് മനസ്സിലാക്കിയ അഭിഭാഷകന്‍ ഉടന്‍ തന്നെഖേദം പ്രകടിപ്പിക്കുകയും തന്റെ വാദങ്ങള്‍ മാപ്പാക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.  ക്ഷമിച്ചിരിക്കുന്നു, പക്ഷേ, എന്റെ അധികാരത്തില്‍ കയറി കളിക്കരുത്- ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News