Sorry, you need to enable JavaScript to visit this website.

ഹിന്ദുക്കള്‍ അപകടത്തിലെന്ന മുറവിളി ബി.ജെ.പി 2024 വരെ തുടരും-മഹുവ മൊയ്ത്ര

കൊല്‍ക്കത്ത- ഹിന്ദുക്കള്‍ അപകടത്തിലാണെന്ന മുദ്യാവാക്യം ഉയര്‍ത്തുന്ന ബി.ജെ.പിയെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. പശ്ചിമബംഗാളിലെ ഹൗറയില്‍ രാമനവമി ആഘോഷത്തിനിടെ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ടി.എം.സിയും പ്രതിപക്ഷമായ ബി.ജെ.പിയും പരസ്പരം പഴിചാരുന്നതിനിടയിലാണ് മഹുവ മൊയ്ത്രയുടെ ട്വീറ്റ്.
ഹിന്ദുക്കള്‍ അപടത്തിലാണെന്ന മുറവിളി 2024 വരെ തുടരുമെന്ന് അവര്‍ പറഞ്ഞു. രാമനവമിയോടനുബന്ധിച്ചാണ് ഹിന്ദുക്കള്‍ അപകടത്തിലാണെന്ന മുദ്രാവാക്യം ബി.ജെ.പി പൂര്‍ണ തോതില്‍ ഉപയോഗിച്ചു തുടങ്ങിയത്. ഇത് 2024 വരെ തുടരും. പാക്കിസ്ഥാന്‍ ആക്രമണം, വിദേശ ശക്തികള്‍ ഇന്ത്യയെ ലക്ഷ്യമിടുന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇത്തവണ കുറക്കും. ഹിന്ദു കാര്‍ഡാണ് പൂര്‍ണമായും ഇറക്കുക. എന്റെ രാജ്യത്തെ രക്ഷിക്കൂ കാളി മാ.. മഹുവ മൊയ്ത്ര ട്വീറ്റില്‍ പറഞ്ഞു.
രാമനവമി ആഘോഷത്തിനിടെ ഇരുവഭാഗങ്ങള്‍ ഏറ്റുമുട്ടിയ ഹൗറയിലെ കാസിപറ പ്രദേശം ശാന്തമായതായി ഔദ്യോഗിക വക്താവ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും നിരോധനാജ്ഞ തുടരും. ശനിയാഴ്ച രാവിലെ മുതല്‍ കടകളും മറ്റും തുറന്നിട്ടുണ്ട്. വാഹനഗതാഗതവും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. കനത്ത പോലീസ് സന്നാഹം പ്രദേശത്ത് തുടരുന്നുണ്ട്.
ഏറ്റുമുട്ടലിനിടെ നിരവധി വീടുകളും കടകളും ആക്രമിക്കപ്പെട്ട പ്രദേശത്ത് നിരോധനാജ്ഞ തുടരും. ഇന്റര്‍നെറ്റിന് ഏര്‍പ്പെടുത്തിയ നിരോധവും തുടരുന്നുണ്ട്.
കല്ലെറിഞ്ഞവരെ മുഖ്യമന്ത്രി മമതാ ബാനാര്‍ജി സംരക്ഷിക്കുകയാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. മമതാ ബാനര്‍ജിക്കുപോലും ഹിന്ദുക്കളെ രക്ഷിക്കാനാവുന്നില്ലെന്നും അവര്‍ ആരോപിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News