Sorry, you need to enable JavaScript to visit this website.

മലയാളികളെ പാടി മയക്കിയ 'ബേബി സുജാത'യ്ക്ക്  ഇന്ന് അറുപതാം പിറന്നാള്‍ 

കൊച്ചി-മലയാളികളുടെ പ്രിയ ഗായിക സുജാതയ്ക്ക് ഇന്ന് 60 വയസ്സ്. വളരെ ചെറുപ്പത്തില്‍ തന്നെ കെ ജെ യേശുദാസിനൊപ്പം വേദികളില്‍ പ്രത്യക്ഷപ്പെട്ട ബേബി സുജാത ആറാം ക്ലാസില്‍ പഠിക്കവെ തന്നെ പിന്നണിഗാന രംഗത്തേക്ക് ഇറങ്ങി. 1975ല്‍ ഇറങ്ങിയ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലെ ചിത്രത്തിനായിരുന്നു ആദ്യമായി പഗാനം ആലപിച്ചത്. തമിഴില്‍ 1977ല്‍ പുറത്തിറങ്ങിയ കാവികുയില്‍ എന്ന സിനിമയിലൂടെയും സുജാത അരങ്ങേറി. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള സുജാത നീണ്ട 48 കൊല്ലങ്ങളായി സിനിമ പിന്നണിഗാന രംഗത്ത് സജീവമാണ്. സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ സുജാതയുടെ കസിന്‍സായ രാധിക തിലക്, ഗി വേണുഗോപാല്‍ എന്നിവരും ഗായകരാണ്. മകള്‍ ശ്വേതാ മോഹനും ഇന്ന് തെന്നിന്ത്യയിലെ തിളങ്ങുന്ന ഗായികയാണ്.
ഗായത്രി എന്ന സിനിമയില്‍ ഇളയരാജ സംഗീതം നല്‍കിയ കാലൈ പനിയില്‍ എന്ന ഗാനമാണ് തമിഴില്‍ ആദ്യം പുറത്തുവന്നത്. ശ്രീദേവി,രജനീകാന്ത് എന്നിവരായിരുന്നു ഇതിലെ നായികനായകന്മാര്‍. വിവാഹത്തിന് ശേഷം പിന്നണിഗാനരംഗത്ത് നിന്ന് മാറിനിന്ന സുജാത ഒരു ഇടവേളയ്ക്ക് ശെഷം 1988ല്‍ കടത്തനാടന്‍ അമ്പാടി എന്ന സിനിമയിലൂടെയാണ് വീണ്ടും പിന്നണിഗാനരംഗത്ത് സജീവമായത്.
1980കളില്‍ എ ആര്‍ റഹ്മാനായി ജിംഗിളുകള്‍ പാടിയിരുന്ന സുജാത വൈകാതെ റഹ്മാന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗായികമാരില്‍ ഒരാളായി. 1992ല്‍ പുറത്തിറങ്ങിയ റോജയിലെ പുതു വെള്ളൈ മഴൈ എന്ന ഗാനം ഇന്ത്യയെങ്ങും തരംഗമായി. തുടര്‍ന്ന് ജെന്റില്‍മാന്‍, ജീന്‍സ്, മിന്‍സാരകനവ് തുടങ്ങി തെന്നിന്ത്യന്‍ സിനിമകളിലും പുകാഎ,എര്‍ത്ത്,താല്‍ തുടങ്ങിയ ബോളിവുഡ് സിനിമകളിലും എ ആര്‍ റഹ്മാനായി ഗാനങ്ങള്‍ ആലപിച്ചു.മലയാളത്തില്‍ വിദ്യാസാഗറിനൊപ്പമാണ് സുജാത കൂടുതല്‍ ഹിറ്റ് ഗാനങ്ങള്‍ നല്‍കിയത്. 90കളില്‍ വിദ്യാസാഗര്‍-സുജാത കൂട്ടുക്കെട്ടില്‍ വന്ന ഗാനങ്ങള്‍ ഏറെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി.3 തവണ കേരളത്തിലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡും 3 തവണ തമിഴ്നാട്ടിലെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡും സുജാത കരസ്ഥമാക്കിയിട്ടുണ്ട്. 

Latest News