Sorry, you need to enable JavaScript to visit this website.

തൂക്കിലേറ്റി വധശിക്ഷ; എതിര്‍ വാദങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി വരുന്നു

ന്യൂദല്‍ഹി- തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് പുനഃപരിശോധിക്കാന്‍ വിദഗ്ധ പാനല്‍ രൂപീകരിക്കുന്ന കാര്യം സുപ്രീം കോടതി പരിഗണിക്കും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ തൂക്കിലേറ്റുന്നത് ഉചിതമാണോ വേദനാജനകമാണോ എന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുന്നത് പരിഗണിക്കാമെന്നാണ് സുപ്രീം കോടതി സമ്മതിച്ചിരിക്കുന്നത്.
തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്ന നിലവിലെ രീതി നിയമത്തില്‍നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. പ്രത്യേക ശിക്ഷാരീതി സ്വീകരിക്കാന്‍ നിയമനിര്‍മാണ സഭയോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള വധശിക്ഷാ രീതിയെ കുറിച്ച് കേന്ദ്ര സര്‍ക്കാരില്‍നിന്ന് കൂടുതല്‍ ഡാറ്റ ലഭിക്കേണ്ടതുണ്ടെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി.
ഈ രീതി സ്വീകരിക്കണമെന്ന് നിയമനിര്‍മാണ സഭയോട് പറയാന്‍ കഴിയില്ലെങ്കിലും   കൂടുതല്‍ മാനുഷികമായിരിക്കാമെന്ന് വാദിക്കാന്‍ കഴിയുമെന്ന് ഹരജിക്കാരനോട് കോടതി പറഞ്ഞു. മാരകമായ കുത്തിവയ്പ്പുകളിലും വ്യക്തി ശരിക്കും ബുദ്ധിമുട്ടുന്നുണ്ട്. മാരകമായ കുത്തിവെപ്പായാല്‍ മരണം നീളുന്നില്ലെന്ന് നിയമ കമ്മീഷന്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണ്. ഏതൊക്കെ രാസവസ്തുക്കള്‍ ഉപയോഗിക്കണമെന്ന കാര്യത്തിലും ഭിന്നാഭിപ്രായങ്ങളുണ്ട്- വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് നിരീക്ഷിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News