Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജബുലാനി, ബ്രസൂക്ക, ടെൽസ്റ്റാർ

1970 ലാണ് ആദ്യമായി ലോകകപ്പിന് മാത്രമായി ഒരു പന്ത് നിർമിച്ചു തുടങ്ങിയത്. അതുവരെ ഫുട്‌ബോൾ എന്നാൽ ഒരു നിറമുള്ള ഗോളമായിരുന്നു. അക്കാലത്ത് വ്യാപകമായിരുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ടി.വിയിൽ നല്ല കാഴ്ച കിട്ടാൻ വേണ്ടിയാണ് വെള്ളയും കറുപ്പും നിറത്തിൽ പന്ത് നിർമിച്ചത്. ഒപ്പം ഒരൊറ്റ തുകലിനു പകരം അഞ്ചോ ആറോ ഭുജങ്ങളുള്ള പാനലുകൾ പന്ത് നിർമാണത്തിന് ഉപയോഗിച്ചു. ഫുട്‌ബോൾ എന്നാൽ ഇപ്പോൾ മനസ്സിലേക്ക് വരുന്നത് തന്നെ ഇത്തരം പാനലുകളുള്ള പന്താണ്. 
1970 ലെ ടെൽസ്റ്റാർ പന്തിന്റെ പുതിയ രൂപമാണ് റഷ്യയിലെ ലോകകപ്പിൽ ഉപയോഗിക്കുന്ന ടെൽസ്റ്റാർ 18. കറുപ്പും വെളുപ്പിനുമൊപ്പം ഇത്തവണ ഗ്രേയുമുണ്ട്. സ്വർണനിറങ്ങളിൽ എഴുത്തും. സാധാരണ 32 പാനലുകളാണ് ഒരു പന്തിൽ ഉണ്ടാവാറ്. ടെൽസ്റ്റാർ പതിനെട്ടിൽ അത് ആറെണ്ണം മാത്രമാണ്. ബ്രസൂക്കക്കും ആറ് പാനലുകളായിരുന്നു.
2010 ലെ ലോകകപ്പിൽ ഉപയോഗിച്ച ജബുലാനി ഏറെ വിമർശനം നേരിട്ട പന്താണ്. അതിന് എട്ട് പാനലുകളുണ്ടായിരുന്നു. ബ്രസൂക്കയാണ് 2014 ലെ ലോകകപ്പിൽ ഉപയോഗിച്ചത്. ഓരോ പന്തിന്റെ രൂപകൽപനയിലും ഒരുപാട് ഗവേഷണം നടക്കുന്നുണ്ട്. ടെൽസ്റ്റാർ 18 നിർമിച്ചിരിക്കുന്നത് കൂടുതൽ സമയം അന്തരീക്ഷത്തിൽ തങ്ങുന്ന രീതിയിലാണ്. ഗോളിമാർക്ക് അത് സന്തോഷവാർത്തയാണ്. പന്ത് പിടിക്കാൻ ഏതാനും മില്ലി സെക്കന്റുകൾ അധികം അവർക്കു കിട്ടും. പന്തടിക്കുന്നവരാവട്ടെ കൂടുതൽ ശക്തിയുപയോഗിച്ച് അടിക്കുകയും വേണം. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാണ് അടിക്കുന്നതെങ്കിൽ ബ്രസൂക്കയെക്കാൾ എട്ട്, പത്ത് ശതമാനം കുറഞ്ഞ വേഗത്തിലായിരിക്കും ടെൽസ്റ്റാർ സഞ്ചരിക്കുക.
വായുവിൽ പ്രവചനാതീതമായി സഞ്ചരിക്കുന്നു എന്ന് ജബുലാനി വ്യാപകമായി പഴി കേട്ടിരുന്നു. എന്നാൽ ടെൽസ്റ്റാർ 18 ന്റെ ഗതി സ്ഥിരതയുള്ളതാണ്. ചെറിയ ദൂരത്തു നിന്ന് ഫ്രീകിക്ക് എടുക്കുന്ന കളിക്കാർക്ക് ഇത് ഗുണം ചെയ്യും. 
 

Latest News