Sorry, you need to enable JavaScript to visit this website.

ബഹിരാകാശ ടൂറിസത്തിന് ഐ. എസ്. ആര്‍. ഒയുടെ പദ്ധതി

ബംഗളൂരു- ബഹിരാകാശത്തേക്ക് ടൂറിസം പദ്ധതി ആരംഭിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. 2030 ആകുമ്പോഴേക്കും ബഹിരാകാശ ടൂറിസത്തിനുള്ള ആലോചനകളാണ് ഐ. എസ്. ആര്‍. ഒ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

നിലവില്‍ ആറു കോടി രൂപയാണ് ബഹിരാകാശത്തേക്ക് ടൂറിസം പദ്ധതിയില്‍ പോകാന്‍ ഒരാള്‍ക്ക് ചെലവ് കണക്കാക്കുന്നത്. സുരക്ഷിതവും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഇന്ത്യയുടെ സ്വന്തം ടൂറിസം ബഹിരാകാശ മൊഡ്യൂളിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഐ. എസ്. ആര്‍. ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു.

ഉപഭ്രമണപഥത്തിലേക്കുള്ള ബഹിരാകാശ യാത്രകളായിരിക്കും ഐ. എസ്. ആര്‍. ഒ. നിര്‍മ്മിക്കുന്ന ബഹിരാകാശ ടൂറിസം മൊഡ്യൂള്‍ ഉപയോഗിച്ച് നടപ്പിലാക്കുക. വെര്‍ജിന്‍, ജെഫ് ബെസോസിന്റെ കമ്പനി എന്നിവ ഉപഭ്രമണപഥത്തിലേക്കുള്ള ബഹിരാകാശ യാത്രകളാണ് നടത്തിയത്. 

ഉപഭ്രമണപഥത്തിലെ ഫ്ളൈറ്റുകള്‍ ബഹിരാകാശത്ത് 15 മിനിറ്റ് വരെ തങ്ങിയതിന് ശേഷമാണ് ഭൂമിയിലേക്ക് മടങ്ങുക. ഇന്ത്യയും ഇതേ രീതിയാണോ ആവിഷ്‌ക്കരിക്കുന്നതെന്ന കാര്യം പുറത്തുവന്നിട്ടില്ല.

Tags

Latest News