Sorry, you need to enable JavaScript to visit this website.

കുടിച്ച് നശിപ്പിച്ചവന് ഞാന്‍ കരള്‍ കൊടുക്കണോ? നടന്‍ ബാലയെക്കുറിച്ച് അമൃത ഇങ്ങനെ ക്രൂരമായി പറഞ്ഞോ?

ഗുരുതരമായ രീതിയില്‍ കരള്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുകയാണ് നടന്‍ ബാല. ഏതാനും ദിവസം മുന്‍പാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് പ്രേക്ഷകര്‍ക്ക് മാത്രമല്ല, മലയാള സിനിമാ മേഖലയ്ക്ക് ആകെ ഷോക്കാണ് ഉണ്ടാക്കിയത്.  മുന്‍ ഭാര്യ അമ്യത സുരേഷിനൊപ്പം കഴിയുന്ന തന്റെ മകളെ കാണണമെന്നായിരുന്നു ബാല ആശുപത്രിയില്‍ തന്നെ സന്ദര്‍ശിച്ച നടന്‍ ഉണ്ണി മുകുന്ദനോടും സിനിമാ രംഗത്തെ മറ്റുള്ളവരോടും ആഗ്രഹം പറഞ്ഞിരുന്നത്. ഇവര്‍ അമൃതയുമായി ബന്ധപ്പെടുകയും വിവരമറിഞ്ഞ് അമൃതയും മകളും ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. ഇത് വലിയ വാര്‍ത്തായാകുകയും ചെയതു. ബാലയ്ക്ക് കരള്‍ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തത്. കുടിച്ച് നശിപ്പിച്ചവന് ഞാന്‍ കരള്‍ കൊടുക്കണോ ? എന്നാണ് ആശുപത്രിയില്‍ വെച്ച് അമൃത ചോദിച്ചതെന്ന് പറഞ്ഞ്  ചില യൂട്യൂബ് ചാനലുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. മാത്രമല്ല  ആശുപത്രിയില്‍ അമൃത മകളുടെ മുന്നില്‍ വെച്ച് ബാലയോടെ കയര്‍ത്തെന്നും ആശുപത്രിയില്‍ നിന്നിറങ്ങി സുഖം തേടിപ്പോയെന്നുമൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തകളോട് ഇപ്പോള്‍ ഹൃദയ വേദനയോടെ പ്രതികരിച്ചിരിക്കുകയാണ് അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്. ഇത്തരത്തില്‍ വരുന്ന എല്ലാ വാര്‍ത്തകളും തെറ്റാണെന്നും നെഞ്ചു പൊട്ടന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത് എന്നുമാണ് അഭിരാമി സങ്കടത്തോടെ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും അഭിരാമി ഷെയര്‍ ചെയ്തിട്ടുണ്ട്. 

അഭിരാമിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം : 


ഈ ന്യൂസും ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തെറ്റാണ്. ഒരുപാട് മോശപ്പെട്ട ന്യൂസുകള്‍ ചേച്ചിയെ പറ്റി പറഞ്ഞു പ്രചരിപ്പിക്കുമ്പോള്‍, കഥകള്‍ മെനയുമ്പോള്‍, കഥകള്‍ ട്വിസ്റ്റ് ചെയ്തു സ്‌പ്രെഡ് ആക്കുമ്പോള്‍ ഒക്കെ ഒരുപാട് വിഷമം തോന്നാറുണ്ട്. പക്ഷെ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു കാര്യം അല്ലാത്തത് കൊണ്ട് പ്രതികരിക്കാന്‍ ഉള്ള റിസോഴ്‌സ് ഇല്ലാത്തതും കൊണ്ട് ചെയ്യാറില്ല. അപ്പോള്‍ എന്ത് കൊണ്ട് ഈ ന്യൂസ് എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. ഈ ഒരൊറ്റ ന്യൂസ് കണ്ടാണ് ഞാന്‍ ഈ ചാനല്‍ ശ്രദ്ധിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെ തെറ്റാണ്. പുറകെ ഒരുപാട് ന്യൂസുകളും കണ്ടു.

അതിലൊക്കെ പ്രത്യക്ഷമായും പരോക്ഷമായും വളരെ മോശമായി ആണ് ഞങ്ങളെ പറ്റി പറഞ്ഞിരിക്കുന്നത്. പക്ഷെ വളരെ വ്യക്തമായ സംസാരം സത്യസന്ധമാണെന്ന ഒരു ഫീലും ഉണ്ട് വര്‍ത്തകള്‍ക്ക്. ഈ ഒരു ടെക്നിക് അറിയുന്ന ആര്‍ക്കും എന്തും പറയാം ആരെയും പറ്റി, പക്ഷെ ഇതൊരുപാട് കൂടുതലാണ്. ഇനിയുമുണ്ട് ഒരുപാട് ചാനല്‍സ്.
ഹോസ്പിറ്റലില്‍  നിന്നും നേരെ സുഖം തേടി പോയി എന്നോ ചില്ല് ചെയ്തു ഫ്രൂട്ട് തിന്നാന്‍ പോയി എന്നൊക്കെ പറഞ്ഞാണ് ആ വാര്‍ത്ത തുടങ്ങുന്നത് തന്നെ. ഈ ഹോസ്പിറ്റല്‍ എമര്‍ജന്‍സി നടക്കുന്നതും ഈ വീഡിയോ എടുക്കുന്നതും ഇടുന്നതും ഒരുപാട് ദിവസങ്ങളുടെ വ്യത്യാസത്തിലാണ്. വീഡിയോ കഴിഞ്ഞ ഞായറാഴ്ച ഒരു ഫാമിലി ഫങ്ക്ഷന് പോയി തിരിച്ചു വരുമ്പോള്‍ എടുത്ത ഒന്നാണ്. ഇട്ടിരിക്കുന്ന വസ്ത്രം ഒന്നാണെന്ന് വെച്ചു റിയാലിറ്റി ഒന്നാവുകയില്ല. അതുപോലെ ഈ ഹൈലൈറ്റു ചെയ്തിരിക്കുന്ന ഡയലോഗ്  അമൃത പറഞ്ഞു എന്ന് പറയുമ്പോള്‍ ഈ പറയുന്ന ആള്‍ അമൃതയുടെയും പാപ്പുമോളുടെയയും കൂടെ ഉണ്ടായിരുന്നോ ?

ഇത് പോലെ ഉള്ള തെറ്റായ ഒരുപാട് വാര്‍ത്തകള്‍ ചേച്ചിയെ പറ്റിയും ഞങ്ങളുടെ കുടുംബത്തെ പറ്റിയും ഇട്ടു ഞങ്ങളെ തേജോവധം ചെയ്യുന്ന ഒരുപാട് ചാനലുകളില്‍ ഒന്നാണിത്.  ഇതെന്തു കൊണ്ടാണ് എന്ന കാര്യത്തില്‍ എനിക്ക് വലിയ ധാരണ ഇല്ല.. ഇതിന്റെ പുറകെ പോയാല്‍ എനിക്കാവും അടുത്ത പണി എന്ന പേടിയുമുണ്ട്, പലപ്പോഴും അതിനുള്ള മാനസികമായ ബലവുമുണ്ടാവാറില്ല.. അത് കൊണ്ടാണ് ഇതിനു വേണ്ടി തുനിഞ്ഞിറങ്ങാത്ത പലപ്പോഴും.പക്ഷെ, ദിസ് ഈസ് ബ്രൂട്ടല്‍, തെറ്റായ വാര്‍ത്തകള്‍ ഒരുപാട് ഫോളോവേഴ്‌സിലേക്ക് എത്തിക്കുമ്പോള്‍, ഒരുപാട് പേര് ഒരു പെണ്ണിനേയും അവരുടെ കുടുംബത്തെയും അവര്‍ പോലും അറിയാത്ത കള്ളക്കഥകള്‍ക്കു വേണ്ടി പ്രാക്കിനും വെറുപ്പിനും ഇരയാവുകയാണ്. ഇത് പോലുള്ള മാധ്യമക്കാരാണ് പലരുടെയും മരണത്തിനു വരെ കാരണം..

ചേച്ചി പ്രതിക്കാറില്ല ഒന്നിനും. കാരണം അവര്‍ പറയുന്നതിന് വരെ കഥകള്‍ മെനയുന്ന ഒരു പ്രത്യേക തരം സ്ട്രാറ്റജി ആണ് കുറച്ചു കാലങ്ങളായി മീഡിയ ഇല്‍ കണ്ടിട്ടുള്ളത്. അമൃത അമൃത അമൃത. അമൃത ചിരിച്ചാല്‍ പ്രശ്‌നം, അമൃത മോഡേണ്‍ ഉടുപ്പിട്ടാല്‍ പ്രശ്‌നം, അമൃതയുടെ സന്തോഷങ്ങള്‍ പങ്കിട്ടാല്‍ പ്രശ്‌നം.

കോടതി മുറിയില്‍ ഇരുന്ന് കേട്ടതും കണ്ടതുമായ മട്ടില്‍ കുറെ കള്ള പ്രചരണവുമായി കുറെ മീഡിയ പീപ്പിള്‍. ഒരുപാട് നെഞ്ചുപൊട്ടുന്ന വാര്‍ത്തകളാണ് കേട്ടോ പലരും ഉണ്ടാക്കി വിടുന്നത്. അവരുടെ ഡിവോഴ്‌സ് കഴിഞ്ഞു, നിയമപരമായ രീതിയില്‍ അവര്‍ പിരിഞ്ഞു. പിന്നീട് പപ്പുമോളോട് സ്‌നേഹം എന്ന പേരില്‍ ആയിരക്കണക്കിന് ന്യൂസ് ചാനലുകള്‍. സ്‌നേഹമുണ്ടെങ്കില്‍ ആ കുട്ടിയെ വലിച്ചിഴച്ചു മീഡിയ ഹൈലൈറ്റാക്കാതെ അവളുടെ ചിരിയും കളിയും സപ്പോര്‍ട്ട് ചെയ്ത് നല്ല ന്യൂസ് ആണ് പ്രചരിപ്പിക്കേണ്ടത്. ഇത് ഒരു മാതിരി.... എന്തായാലും ആരാന്റമ്മക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേല്. നിയമപരമായി പിരിഞ്ഞാലും ബാക്കി ആളുകളെ പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാന്‍, ക്രൂശിക്കപ്പെടാതെ ജീവിക്കാന്‍ എന്റെ ചേച്ചിക്ക് എന്നെങ്കിലും കഴിയട്ടെ.അതുപോലെ ബാല ചേട്ടനെ പറ്റി ഡിവോഴ്‌സിനു ശേഷം ഒരു മാധ്യമത്തിലും മോശമായി പറയുകയോ ഒരു രീതിയിലും അദ്ദേഹത്തിന് മോശം വരാന്‍ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴും  അദ്ദേഹത്തിന്റെ നല്ലതിന് വേണ്ടി മാത്രം പ്രാര്ത്ഥിക്കുന്നു. ഈ ചാനല്‍ ഒരുപാട് വീഡിയോയിട്ടുണ്ട്. അതില്‍ ഞങ്ങളെ പറ്റി പറയുന്ന മിക്കതും എല്ലാം തെറ്റായ കാര്യങ്ങളാണ്.. അതുകൊണ്ട് നെഞ്ചു നീറി നിങ്ങളോടു പങ്കുവെച്ച ഒരു കുറിപ്പ് മാത്രം ആയി കാണുക.

 

Latest News