Sorry, you need to enable JavaScript to visit this website.

ക്രൈംബ്രാഞ്ച് അന്വേഷണത്തെ പരിഹസിച്ച് സ്വപ്‌ന സുരേഷ്; ജലീല്‍ നല്‍കിയ പരാതി എന്തായി

തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ െ്രെകം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. കണ്ണൂര്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല. സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പിനെന്ന പേരില്‍ ഇടനിലക്കാരനായി വിജേഷ് പിള്ള വന്നു എന്നതായിരുന്നു സ്വപ്‌നയുടെ ആരോപണം. ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് ലൈവിലൂടെ സ്വപ്‌ന സുരേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഡിജിപിക്ക് ഇമെയില്‍ വഴി വിജേഷ് പിള്ള നല്‍കിയ പരാതിയിലാണ് നടപടി.വിജേഷ് പിള്ളയുടെ പരാതിയില്‍ െ്രെകം ബ്രാഞ്ച് എടുത്ത കേസിനെ ഞാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മുന്‍ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിലും തനിക്കെതിരെ െ്രെകം ബ്രാഞ്ച് കേസെടുത്തിരുന്നു. ആ കേസ് എന്തായോ എന്ന് സ്വപ്‌ന സുരേഷ് പരിഹസിക്കുകയും ചെയ്യുന്നു.
വിജേഷ് പിള്ള എന്നെ ബാംഗ്ലൂരില്‍ വന്ന് ഭീഷണിപ്പെടുത്തുന്നു. ഞാന്‍ പിറ്റേ ദിവസം തന്നെ കര്‍ണാടക ഹോം സെക്രട്ടറിക്കും ഡിജിപിക്കും മെയില്‍ വഴി പരാതി അയക്കുന്നു. അവര്‍ ആ പരാതി ലോക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൈ മാറുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നു.
കേരളത്തിലെ സ്ഥിതി നോക്കൂ. എന്നെ ഭീഷണിപ്പെടുത്തിയ വിജേഷ് പിള്ള എനിക്കെതിരെ പരാതി കൊടുക്കുന്നു. അദ്ദേഹം തന്നെ പറഞ്ഞത് അനുസരിച്ചു മാനനഷ്ടത്തിനാണ് പരാതി. മാനനഷ്ട പരാതിയില്‍ പോലീസിന് കേസ് എടുക്കാന്‍ അധികാരമില്ല. പക്ഷേ ഡിജിപി െ്രെകം ബ്രാഞ്ചിനോട് എനിക്കെതിരെ കേസ് എടുക്കാന്‍ പറയുന്നു.
ഈ രണ്ട് കേസിലെയും വ്യത്യാസം എന്താണെന്ന് വെച്ചാല്‍ എനിക്ക് കര്‍ണാടക മുഖ്യമന്ത്രിയിലോ ഡിജിപിയിലോ ഒരു സ്വാധീനവും ഇല്ല. വിജേഷ് പിള്ളക്ക് കേരള മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം കാണുമായിരിക്കും.
കര്‍ണാടക മുഖ്യമന്ത്രിക്കോ ഡിജിപിക്കോ എന്റെ പരാതിയില്‍ ഒരു പ്രത്യേക താല്‍പര്യവുമില്ല. കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജേഷ് പിള്ളയുടെ പരാതിയില്‍ പ്രത്യേക താല്‍പര്യം കാണുമായിരിക്കും. എനിക്കറിയില്ല- സ്വപ്‌ന സുരേഷ് പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News