പശുവിനെ കൊന്നു, കിടാവിനെ മോഷ്ടിച്ചു; ഗോവയില്‍ രണ്ടു പേര്‍ അറസ്റ്റില്‍

പനാജി- വടക്കന്‍ ഗോവയില്‍ പശുവിനെ കൊന്നുവെന്നും പശുക്കിടാവിനെ മോഷ്ടിച്ചുവെന്നും ആരോപിച്ച് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തിഗഢിലെ റായ്ഗഡ് സ്വദേശി അത്തനാസ് റാഫേല്‍ ലക്ഡ (30), ചികത്വാനിയില്‍ നിന്നുള്ള മന്‍ബഹല്‍ ജോഹാന്‍ എക്ക (20) എന്നിവരെയാണ് പോലീസ്  പിടികൂടിയത്. രണ്ടു പ്രതികളും കുറ്റം സമ്മതിച്ചതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജിവ്ബ ദല്‍വി പറഞ്ഞു.
വടക്കന്‍ ഗോവയിലെ സിയോലിമില്‍ രാജേന്ദ്ര മൊറാജ്കര്‍ എന്നയാളാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. പശുവിനെയും പശുക്കിടാവിനെയും മേയാനായി വയലില്‍ കെട്ടിയിട്ടിരുന്നതായാണ് ഇയാള്‍ പരാതി നല്‍കിയത്.  
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയതെന്നും ഇരുവരും രണ്ട് കുറ്റം സമ്മതിച്ചുവെന്നും ഡിവൈ.എസ്.പി പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ പശുവിന്റെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ച തായി അദ്ദേഹം പറഞ്ഞു.
പശുവിനെ കൊല്ലാന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്.  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവും കേസെടുത്തതായി പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News