Sorry, you need to enable JavaScript to visit this website.

അമ്മേ രക്ഷിക്കണം, രണ്ട് കഷ്ണമാക്കുന്നതിന് മുമ്പ് യുവാവിന്റെ സന്ദേശം

ഗോരഖ്പൂര്‍- ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ റെയില്‍വേ ട്രാക്കില്‍ അസം സ്വദേശിയായ ഒരാളെ രണ്ട് കഷ്ണങ്ങളാക്കിയ നിലയില്‍ കണ്ടെത്തി. ട്രെയിനിലെ എസി കംപാര്‍ട്ട്‌മെന്റില്‍ ബെഡ്‌റോള്‍ പ്രൊവൈഡറായി ജോലി ചെയ്തിരുന്നയാളാണ് മരിച്ചത്.
ലുംഡിംഗിലെ ഹതിഭംഗ കോളനിയിലെ താമസക്കാരനായിരുന്ന ട്യൂട്ടന്‍
കൊല്ലപ്പെടുന്നതിനുമുമ്പ് അമ്മയെ ബന്ധപ്പെട്ട് രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
'മാ, എന്നെ രക്ഷിക്കൂ, ഇവര്‍ എന്നെ കൊല്ലാന്‍ പോകുന്നു. എനിക്ക് നിങ്ങളെ ഇനി കാണാന്‍ കഴിയില്ല. ദയവായി എന്നെ രക്ഷിക്കൂ മാ'. ട്യൂട്ടന്‍ അമ്മയോട് അഭ്യര്‍ഥിച്ചു.
മാര്‍ച്ച് ഒന്നിനാണ് ഇയാള്‍ ലുംഡിംഗില്‍ നിന്ന് ദിബ്രുഗഡിലേക്കുള്ള യാത്ര തുടങ്ങി. പിന്നീട് ദിബ്രുഗഡില്‍ നിന്ന് ദിബ്രുഗഡ്- ഗോരഖ്പൂര്‍ സ്‌പെഷ്യല്‍ ഹോളി ട്രെയിനില്‍ ബെഡ്‌റോള്‍ പ്രൊവൈഡറായി ജോലി ചെയ്തു. ട്യൂട്ടനെ ട്രെയിനിനുള്ളില്‍വെച്ച് കൊലപ്പെടുത്തി മൃതദേഹം ഗോരഖ്പൂര്‍ സ്‌റ്റേഷനിലെ റെയില്‍വേ ട്രാക്കില്‍ തള്ളിയതാണെന്ന് സംശയിക്കുന്നു.
കൊല്ലപ്പെടുന്നതിന് മുമ്പ് ട്യൂട്ടന്‍ തന്റെ അമ്മയെ വിളിച്ച് തന്നെ  കൊലപ്പെടുത്താന്‍ പദ്ധതിയിടുന്നതായാണ് വീട്ടില്‍ വിളിച്ചറിയിച്ചത്.  പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News