Sorry, you need to enable JavaScript to visit this website.

ഷാരോണിനെ ഗ്രീഷ്മ വീട്ടിലെത്തിച്ചത് ഒരു മണിക്കൂര്‍ നീണ്ട സെക്‌സ് ചാറ്റിനു ശേഷം

തിരുവനന്തപുരം- കാമുകനായ ഷാരോണ്‍ രാജിനെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ച ശേഷമെന്ന് കുറ്റപത്രം. കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയതിന്റെ തലേദിവസം രാത്രിയില്‍ ഒരുമണിക്കൂറിലേറെ നീണ്ട സെക്‌സ് ചാറ്റ് ഇരുവരും നടത്തി. കേസിലെ ഒന്നാം പ്രതിയായ കന്യാകുമാരി ദേവിയോട് പൂമ്പള്ളിക്കോണത്ത് ശ്രീനിലയത്തില്‍ ഗ്രീഷ്മ ഇപ്പോള്‍ ജയിലിലാണ്. രണ്ടാം പ്രതിയായ അമ്മ സിന്ധുവിന് ജാമ്യം ലഭിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായറും ജയിലിലാണ്.
ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ചതിച്ചെന്നും താന്‍ മരിച്ചുപോകുമെന്നും ഷാരോണ്‍ രാജ് ഐസിയുവില്‍വെച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായും നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ (രണ്ട്) ജില്ലാ െ്രെകംബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

വീട്ടിലേക്ക് വശീകരിച്ചു വരുത്തി കീടനാശിനി കലര്‍ത്തിയ കഷായം കൊടുത്തു കൊലപ്പെടുത്താനാണ് ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചത്.  14ാം തീയതി വീട്ടില്‍ ആരുമില്ലെന്നും വരണമെന്നും ഗ്രീഷ്മ ഷാരോണിനോട് ആവശ്യപ്പെട്ടുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഷാരോണിന് കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ 2022 ഒക്ടോബര്‍ 14ന് രാവിലെ 7.35 മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാന്‍ ഗ്രീഷ്മ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

13ന് രാത്രി ഒരു മണിക്കൂര്‍ ഏഴു മിനിറ്റ് ലൈംഗികകാര്യങ്ങള്‍ സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്. ഷഡാങ്ക പാനീയമെന്ന ആയുര്‍വേദ മരുന്ന് വെള്ളത്തില്‍ തിളപ്പിച്ചാണ് കഷായമുണ്ടാക്കിയത്. ഇതില്‍ കീടനാശിനി കലര്‍ത്തി.

ഷാരോണ്‍ മരിച്ചശേഷം മൊബൈലിലെ ചാറ്റുകള്‍ ഗ്രീഷ്മ നശിപ്പിച്ചിരുന്നു ചാറ്റുകള്‍ തിരികെ എടുക്കാന്‍ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും സേര്‍ച്ച് ചെയ്തിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News