Sorry, you need to enable JavaScript to visit this website.

സമ്പന്നരുടെ മക്കൾക്ക് സല്ലപിക്കാൻ രഹസ്യ കാബിൻ; ഡോക്ടർ ദമ്പതികളുടെ മകൾ പീഡനത്തിനിരയായി

കാൺപൂർ- ഉത്തർപ്രദേശിലെ കാൺപൂരിൽ ഹുക്ക ബാറിലെത്തിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.  ബാര പോലീസ് സ്റ്റേഷൻ സർക്കിളിന് കീഴിലുള്ള ഹുക്ക ബാറിലാണ്  ഡോക്ടർ ദമ്പതികളുടെ  മകൾ ബലാത്സംഗത്തിനിരയായത്.
 പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു.
കരാഹിയിലെ ഹുക്ക ബാറായ എംജി കഫേയിലേക്ക്  വിനയ് താക്കൂർ എന്നയാളാണ് പതിനാറുകാരിയായ മകളെ വിളിച്ചുവരുത്തി മയക്കമരുന്ന് ചേർത്ത ശീതളപാനീയം നൽകി പീഡിപ്പിച്ചതെന്ന് ഡോക്ടർ പോലീസിനോട് പറഞ്ഞു.
ബലാത്സംഗം ചെയ്ത ശേഷം യുവാവ് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി സുഹൃത്തുക്കളെ വിളിച്ചുവരുത്തിയെന്നും പരാതിയിൽ പറയുന്നു.  ഇവരും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും പെൺകുട്ടി പ്രതിഷേധിച്ചപ്പോൾ  വീഡിയോ ചിത്രീകരിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവം പുറത്തു പറഞ്ഞാൽ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ വിട്ടയച്ചത്.
പെൺകുട്ടി വീട്ടിലെത്തി അച്ഛനോട് സംഭവം പറയുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകളിൽ കേസെടുത്തതായുംപ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
കർശന നടപടിയെടുക്കാൻ ബാര ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് നൗബസ്ത എസിപി അഭിഷേക് പാണ്ഡെ പറഞ്ഞു. കാൺപൂർ നഗരത്തിൽ ഫുഡ് കഫേകൾ എന്ന പേരിൽ പത്തിലധികം ഹുക്ക ബാറുകൾ പ്രവർത്തിക്കുന്നുണ്ട്. സമ്പന്ന കുടുംബങ്ങളിൽ പെട്ട കൗമാരക്കാരായ പെൺകുട്ടികൾക്ക് സ്വകാര്യതയുടെ പേരിൽ ഹുക്ക ബാർ നടത്തിപ്പുകാർ ക്യാബിനുകൾ നൽകുന്നുമുണ്ട്. ഹുക്ക ബാറുകൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് എ.സി.പി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News