Sorry, you need to enable JavaScript to visit this website.

സമൂഹ മാധ്യമങ്ങളില്‍ പോരടിച്ച വനിതാ ഉദ്യോഗസ്ഥരെ പദവികളില്‍നിന്ന് മാറ്റി

ബംഗളൂരു- നഗ്നചിത്രങ്ങളുടെ കാര്യം പോലും പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ പോരടിച്ച കര്‍ണാടകയിലെ ഉന്നത വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.
ഡി.രൂപ ഐപിഎസിനേയും രോഹിണി സിന്ദൂരി ഐഎഎസിനേയും കര്‍ണാടക സര്‍ക്കാര്‍ പദവികളില്‍നിന്ന് മാറ്റി. ഇരുവരും കൈകാര്യം ചെയ്ത കര്‍ണാടക ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സ്ഥാനത്തും കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ എംഡി പദവിയിലും പകരം ഉദ്യോഗസ്ഥരെ നിയമിച്ചതായി ഉത്തരവില്‍ പറയുന്നു.  ഡി രൂപയ്ക്കും രോഹിണി സിന്ദൂരിക്കും പുതിയ പദവികള്‍ നല്‍കിയിട്ടില്ല. ഡി രൂപയുടെ ഭര്‍ത്താവ് മുനിഷ് മൗദ്ഗില്‍ ഐഎഎസിനെ സ്ഥലം മാറ്റിയിട്ടുമുണ്ട്. സര്‍വേ സെറ്റില്‍മെന്റ് ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് കമ്മീഷണര്‍ ആയിരുന്ന അദ്ദേഹത്തെ ഭരണകാര്യവകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചത്.

രോഹിണി സിന്ദൂരിയെയും ഡി രൂപയെയും പരസ്യപ്രതികരണം നടത്തുന്നതില്‍ നിന്ന് കഴിഞ്ഞ ചീഫ് സെക്രട്ടറി വിലക്കിയിരുന്നു. ഇവരുടെ പെരുമാറ്റം സര്‍ക്കാരിനും ഉദ്യോഗസ്ഥ സമൂഹത്തിനും നാണക്കേടുണ്ടാക്കിയെന്നായിരുന്നു വിലയിരുത്തല്‍. അന്തസ്സിന് നിരക്കാത്ത പെരുമാറ്റമാണ് വനിതാ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ചൂണ്ടിക്കാട്ടി. മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് രൂപയ്ക്കും രോഹിണിക്കുമെതിരെ നടപടി എടുക്കാനുള്ള തീരുമാനമുണ്ടായത്.
ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് വലിയ വിവാദത്തിന് കാരണമായത്. സമൂഹമാധ്യമങ്ങളിലൂടെ സ്വകാര്യ ചിത്രങ്ങള്‍ ഉള്‍പ്പടെ പങ്കുവെച്ചാണ് വനിതാ ഉദ്യോഗസ്ഥര്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News