Sorry, you need to enable JavaScript to visit this website.

കൊടും തണുപ്പില്‍ മൂന്നാര്‍, താപനില മൈനസിലെത്തി

മൂന്നാര്‍- മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്. കഴിഞ്ഞ രാത്രി താപനില മൈനസ് ഒന്നിലെത്തി. ഈ സീസണില്‍ നാലാം തവണയാണ് മൂന്നാര്‍ മേഖല അതിശൈത്യത്തിന്റെ പിടിയിലാകുന്നത്.
സൈലന്റ് വാലി, ചെണ്ടുവര, കന്നിമല, ഒ.ഡി.കെ., ചൊക്കനാട്, ലാക്കാട് സിമന്റ് പാലം എന്നിവിടങ്ങളിലാണ് താപനില മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. പ്രദേശത്ത് വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. കന്നിമലയിലും ലാക്കാട് സിമന്റ്പാലം മേഖലയിലുമാണ് ഏറ്റവുമധികം മഞ്ഞുവീഴ്ചയുണ്ടായത്.
20 വര്‍ഷത്തിനിടെ ആദ്യമായാണ് ഫെബ്രുവരിയില്‍ താപനില ഇത്രയും താഴുന്നത്. കുണ്ടള, ചെണ്ടുവര, ലക്ഷ്മി എസ്‌റ്റേറ്റ് എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രാത്രി താപനില. മൂന്നാര്‍ ടൗണില്‍ കുറഞ്ഞ ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
2022 ഡിസംബര്‍ അവസാനയാഴ്ച മുതല്‍ മൂന്നു തവണ മൂന്നാറില്‍ മഞ്ഞുവീഴ്ചയുണ്ടായി. ജനുവരി 18 നാണ് അവസാനമായി മഞ്ഞുവീണത്. ഫെബ്രുവരി ഒന്നുമുതല്‍ 15 വരെ താപനില മൂന്നു ഡിഗ്രിമുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. അതിശൈത്യം വരുംദിവസങ്ങളിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News