Sorry, you need to enable JavaScript to visit this website.

പഠിക്കാത്തതിന് വഴക്കു പറഞ്ഞു, മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

മുംബൈ: പഠനത്തില്‍ മികവ് കാണിക്കാത്തതിന് വഴക്ക് പറഞ്ഞ അമ്മയെ മകന്‍ കഴുത്ത് ഞെരിച്ച് കൊന്നു. കൊലപാതകം ആത്മഹത്യയാക്കാന്‍ മകന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ അമ്മയെ കൊന്ന കുറ്റത്തിന് പൊലീസ് പിടിയിലായി.
37 കാരിയായ തസ്ലിം ഷെയ്ക്ക് കൊല്ലപ്പെട്ട സംഭവത്തില്‍ 18 വയസുകാരനായ മകന്‍ ജിഷാനാണ് അറസ്റ്റിലായത്.
പൂനെയിലാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച പഠനത്തില്‍ പുറകോട്ട് പോവുന്നതിന് മകന്‍ ജീഷാനെ തസ്ലീം, ചോദ്യം ചെയ്യുകയും വഴക്ക് പറയുകയും തല്ലുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ ജീഷാന്‍ അമ്മയെ ചുവരിലേക്ക് ഇടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്യുകയായിരുന്നു. അച്ഛനും സഹോദരിയും വീട്ടിലില്ലാത്തപ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് കൊലപാതകം ആത്മഹത്യയാക്കാനും പ്രതി ശ്രമിച്ചു. അമ്മയുടെ കൈഞരമ്പ് ആദ്യം മുറിച്ചു. എന്നാല്‍ അത് വിശ്വസനീയമായി തോന്നാത്തതിനാല്‍ ഫാനില്‍ കയര്‍ കെട്ടി അതിന് താഴെ മൃതദേഹം കിടത്തി അച്ഛനെ വിവരം അറിയിച്ചു. തൂങ്ങിമരിച്ച അമ്മയെ താഴെ ഇറക്കിയതാണെന്നാണ് പ്രതി പറഞ്ഞത്. എന്നാല്‍  പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മകനെ അറസ്റ്റ് ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News