Sorry, you need to enable JavaScript to visit this website.

തന്നെ കേൾക്കാൻ യാചിച്ചെങ്കിലും സമസ്ത തയ്യാറായില്ല; പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി

- ഞാൻ സമസ്തക്കാരൻ, മാറ്റിനിർത്തൽ ചിലരുടെ വ്യക്തി താൽപര്യമെന്നും വിമർശം
 മലപ്പുറം
- കോ-ഓർഡിനേഷൻ ഇസ്‌ലാമിക് കോളജ് (സി.ഐ.സി) നേതൃസ്ഥാനത്ത് നിന്ന് തന്നെ മാറ്റിനിർത്തണമെന്നത് ചിലരുടെ വ്യക്തി താൽപര്യമാണെന്ന് സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി പ്രഫ. അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി. പ്രശ്‌നവുമായി ബന്ധപ്പെട്ട് തന്റെ ഭാഗം പറയാനുള്ള ചെറിയ അവസരം പോലും കിട്ടിയില്ല. അവസരം നൽകണമെന്ന് യാചിച്ചെങ്കിലും അനുവദിച്ചില്ല. ചിലരുടെ വ്യക്തിവൈരാഗ്യവും ശാഠ്യങ്ങളുമാണ് നടപടിക്ക് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു.
 ഇന്നലെയാണ് സമസ്തയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും ഫൈസിയെ നീക്കിയതായി സമസ്ത കേരള ജംഇയത്തുൽ ഉലമ അറിയിച്ചത്. അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി ജനറൽസെക്രട്ടറിയായി തുടരുന്നേടത്തോളം കാലം സി.ഐ.സിയുമായി സഹകരിക്കില്ലെന്നും സമസ്ത കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സി.ഐ.സിയുടെ പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി സഹകരിക്കുമെന്നും സമസ്ത വ്യക്തമാക്കിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 തന്റെ വാദം കേട്ടാൽ നിക്ഷിപ്ത താൽപര്യക്കാർക്ക് അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ലെന്നത് കൊണ്ടാണ് തന്നെ കേൾക്കാതിരുന്നതെന്നും അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ടവർ തന്റെ ഭാഗം കേൾക്കാൻ തയ്യാറാകുമെങ്കിൽ തെറ്റിദ്ധാരണകൾ നീങ്ങുമെന്ന ഉറച്ച വിശ്വാസമുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, കരിക്കുലം പരിഷ്‌കരണം തുടങ്ങി ഇക്കാലത്ത് നടക്കേണ്ട മാറ്റങ്ങൾ നടക്കണമെന്ന് സിദ്ധാന്തിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ ഈ വിവാദങ്ങളെല്ലാം ഉയരുന്നത്.
 സമസ്തക്കെതിരെ ഒന്നും പ്രവർത്തിച്ചിട്ടില്ല. ഞാൻ സമസ്തക്കാരനാണ്, അതിനർത്ഥം ഞാൻ മുസ്‌ലിമാണ്. കോ-ഓർഡിനേഷൻ ഇസ്‌ലാമിക് കോളജ് നേതൃസ്ഥാനത്ത് നിന്ന് നീക്കാൻ ഔദ്യോഗിക സമിതി തീരുമാനം വന്നാൽ അംഗീകരിക്കും. തന്നെ മാറ്റിനിർത്തണമെന്ന് സമസ്തയുടെ മുഴുവൻ ആവശ്യമല്ല. സി.ഐ.സിയുടെ ഭാഗമായി നിൽക്കുന്നവരെല്ലാം സമസ്തക്കാരാണെന്നും അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി വ്യക്തമാക്കി.

 

Latest News