Sorry, you need to enable JavaScript to visit this website.

നടന്റെ ഉപദ്രവം സഹിക്ക വയ്യാതെ പോലീസ്  പ്രൊട്ടക്ഷന്‍ തേടേണ്ടി വന്നു-അഞ്ജലി നായര്‍

ചെന്നൈ-പ്രമുഖ തമിഴ് നടന്റെ പ്രണയം നിഷേധിച്ചതിന്റെ പേരിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞ് നടി അഞ്ജലി നായര്‍. അയാളെ കൊണ്ട് ഭയങ്കര ഉപദ്രവമാണ് ഉണ്ടായിരുന്നത്. ലൊക്കേഷനില്‍ വന്ന് തന്നെ മണിക്കൂറുകളോളം നോക്കിയിരിക്കും. ട്രെയ്നില്‍ നിന്നും തള്ളിയിടാന്‍ നോക്കി. ഒടുവില്‍ താന്‍ പോലീസ് പ്രൊട്ടക്ഷന്‍ വരെ ആവശ്യപ്പെടേണ്ടി വന്നിട്ടുണ്ട് എന്നാണ് അഞ്ജലി പറയുന്നത്.
2009ല്‍ തമിഴിലാണ് താന്‍ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമയിലെ വില്ലനായി അഭിനയിച്ച നടന്‍ തന്നോട് പ്രണയാഭ്യര്‍ഥന നടത്തി. ആ സിനിമയുടെ സഹനിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. തന്റെ ചേച്ചി നടിയാണ്. അവര്‍ ഭരതരാജിന്റെ മകനെ വിവാഹം കഴിച്ച് തമിഴ്നാട്ടിലേക്ക് പോയിരുന്നു.
അതുപോലെ അഞ്ജലിക്കും തന്റെ പ്രണയം സ്വീകരിച്ചാല്‍ എന്താണെന്നാണ് പുള്ളി ചോദിച്ചത്. ഭയങ്കര ഉപദ്രവമാണ് പിന്നീട് ഉണ്ടായത്. താന്‍ അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനില്‍ വന്ന് മണിക്കൂറുകളോളം തന്നെ നോക്കി ഇരിക്കും. ട്രെയിനില്‍ കൂടെ കയറി തള്ളിയിടാന്‍ നോക്കി. ബാഗ് എടുത്തോണ്ട് ഓടും.
ഒടുവില്‍ ഇദ്ദേഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി പോലീസ് പ്രൊട്ടക്ഷന്‍ വരെ ചോദിക്കേണ്ട അവസ്ഥയിലേക്ക് താനെത്തി. ട്രെയിനില്‍ നിന്ന് കൊണ്ട് പോയ ബാഗ് അദ്ദേഹത്തിന്റെ സഹോദരി എത്തിച്ച് തരാമെന്ന് പറഞ്ഞ് പുള്ളിയുടെ അനിയത്തി വിളിച്ചിട്ട് അങ്ങോട്ട് പോയി. അയാള്‍ അവിടെ ഇല്ലെന്നും മലേഷ്യയിലേക്ക് പോയതാണെന്നും പറഞ്ഞിരുന്നു.
വീട്ടില്‍ എത്തിയപ്പോള്‍ സിനിമയുടെ പോസ്റ്റര്‍ കാണിച്ച് തരാമെന്ന് പറഞ്ഞ് അകത്തേക്ക് ക്ഷണിച്ചു. മെയിന്‍ ഡോര്‍ കയറിയതും പുറത്ത് നിന്ന് ഡോര്‍ ലോക്ക് ആക്കി. നോക്കുമ്പോള്‍ അകത്ത് ആ വില്ലന്‍ നില്‍ക്കുകയാണ്. ആദ്യം പുള്ളി കൈയ്യില്‍ കരുതിയ വടി കൊണ്ട് തന്റെ മുട്ടിനിട്ട് അടിച്ചു. കൈയ്യില്‍ കത്തിയും ഉണ്ട്. അതോടെ എന്റെ ജീവിതം അവിടെ തീര്‍ന്നെന്ന് കരുതി.
മരിച്ച് പോകുമെന്ന് തന്നെ കരുതി. ഇനിയുള്ള സിനിമകളില്‍ താന്‍ നായികയാവാമെന്ന് പറഞ്ഞ് കുറേ മുദ്രപത്രങ്ങളില്‍ ഒപ്പ് ഇടീപ്പിച്ചു. ഒരു പ്രണയലേഖനം എഴുതിപ്പിച്ചു. ഇടയ്ക്ക് ഫോണ്‍ കൈയ്യില്‍ കിട്ടിയതോടെ അമ്മയെ വിളിച്ചു. അങ്ങനെയാണ് താന്‍ രക്ഷപ്പെട്ടത് - താരം പറയുന്നു.

Latest News