Sorry, you need to enable JavaScript to visit this website.

മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരെ സുപ്രീം കോടതി

ന്യൂദല്‍ഹി- സഹകരണ ആശയത്തിന് തന്നെ എതിരായിട്ടാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതെന്ന വിമര്‍ശനവുമായി സുപ്രീംകോടതി. സര്‍ക്കാരിന് അധികാരമില്ലാത്ത തരത്തിലാണ് ലയനം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ലയന നടപടികള്‍ക്കെതിരേ ഹരജിക്കാര്‍ക്കു ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരി, ബേല. എം ത്രിവേദി എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റും എം.എല്‍.എയുമായ യു.എ. ലത്തീഫ്, ബാങ്ക് വൈസ് പ്രസിഡന്റ് പി.ടി. അജയ് മോഹന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
    സഹകരണ നിയമത്തില്‍ കൊണ്ടുവന്ന 74 എച്ച് ഭേദഗതി ഉപയോഗിച്ചാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, ഈ ഭേദഗതി പ്രകാരം സഹകരണ രജിസ്ട്രാര്‍ ഇറക്കിയ അന്തിമ ഉത്തരവ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ലയനം നടത്തിയ രീതിയോട് തങ്ങള്‍ക്ക് വിയോജിപ്പാണെങ്കിലും, അന്തിമ ഉത്തരവ് ചോദ്യം ചെയ്തിട്ടില്ലാത്തതിനാല്‍ ഈ ഘട്ടത്തില്‍ വിഷയത്തില്‍ ഇടപെടുന്നില്ലന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി സുപ്രീംകോടതി തള്ളി.
    ഏകപക്ഷീയവും, നിയമവിരുദ്ധവുമായ ഭേദഗതിയിലൂടെ സൊസൈറ്റികളുടെ ജനാധിപത്യ അവകാശങ്ങള്‍ സര്‍ക്കാര്‍ കവരുകയാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News