Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് പൊക്കി

Read More

കോഴിക്കോട് - കോവൂർ അങ്ങാടിക്ക് സമീപം ഫ്ളാറ്റ്  കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘത്തിലെ മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ചുപേർ പോലീസ് വലയിൽ. ഇതിൽ ഒരു യുവതി ഉൾപ്പെടെ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
 പ്രധാന നടത്തിപ്പുകാരനായ കൊടുവള്ളി വാവാട് സ്വദേശി കത്തലാംകുഴിയിൽ ടി.പി ഷമീർ (29), സഹനടത്തിപ്പുകാരി കർണാടക വീരാജ്‌പേട്ട സ്വദേശിനി ആയിഷ എന്ന ബിനു (32), ഇടപാടുകാരനായ തമിഴ്‌നാട് കരൂർ സ്വദേശി വെട്രിശെൽവൻ (28) എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്, നേപ്പാൾ സ്വദേശിനികളായ രണ്ടുയുവതികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
 നഗരത്തിലെ ഒരു മസാജ് പാർലർ കേന്ദ്രീകരിച്ചുണ്ടായ അടിപിടിയിൽ ഇടപാടുകാരന്റെ ഫോൺ നഷ്ടപ്പെട്ട സംഭവത്തിലെ അന്വേഷണമാണ് പെൺവാണിഭ കേന്ദ്രത്തെക്കുറിച്ച സൂചന നൽകിയത്. ഈ കേസിലെ പ്രതികൾ ഫഌറ്റിലെ നിത്യസന്ദർശകരാണെന്ന് പോലീസ് പറയുന്നു. മൂന്നുമാസമായി കോവൂരിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ഈ സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് ഒഡിഷ, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് സ്ഥിരമായി യുവതികൾ എത്താറുണ്ടെന്നും ഇവിടെനിന്ന് ഇവരെ മറ്റു പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകാറുണ്ടെന്നുമാണ് വിവരം. 
ഫ്ളാറ്റ് കേന്ദ്രീകരിച്ചുള്ള പെൺവാണിഭ സംഘത്തെ ചുറ്റിപ്പറ്റി വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് മെഡിക്കൽ കോളേജ് പോലീസ് പറയുന്നു. യുവതികളെ കോടതിയിൽ ഹാജരാക്കിയശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഹെൽത്ത് കാർഡിന് രണ്ടാഴ്ച കൂടി സാവകാശം; ഇന്ന് മുതൽ ശക്തമായ പരിശോധന

തിരുവനന്തപുരം - ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാൻ രണ്ടാഴ്ചകൂടി ഹോട്ടൽ ഉടമകൾക്ക് സാവകാശം അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഹെൽത്ത് കാർഡിനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് സാവകാശം അനുവദിച്ചത്. 
 എല്ലാ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും ആവശ്യമായ പരിശോധനകൾ നടത്തി അടിയന്തരമായി ഹെൽത്ത് കാർഡ് നല്‌കേണ്ടതാണെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു. ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കും. അതേസമയം ഇന്ന് മുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന തുടരുന്നതാണ്. 
 സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപ്പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കൽ നിർബന്ധമാണ്. രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾനടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടാവണം. ഒരു വർഷമായിരിക്കും ഈ ഹെൽത്ത് കാർഡിന്റെ കാലാവധി. അതത് ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരും ഇന്ന് (ഫെബ്രുവരി 1) ഒന്നു മുതൽ പരിശോധന നടത്തും. 
 ഹെൽത്ത് ഇൻസ്‌പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കും. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (ഇന്റലിജൻസ്) അപ്രതീക്ഷിത പരിശോധനകൾ നടത്തും. സ്ഥാപനങ്ങൾ കൂടാതെ മാർക്കറ്റുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകൾ നടക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈൽ ആപ്പ് സാങ്കേതിക അനുമതി ലഭിച്ചാലുടൻ ജനങ്ങളിലെത്തും. ജനങ്ങൾ് കൂടുതൽ സേവനങ്ങൾലഭ്യമാക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് മുതൽ പ്രത്യേകം പരിശോധനകളും ഇടപെടലുകളും. ഈ കാര്യങ്ങൾ ഉറപ്പാക്കുക:

1. എഫ്.എസ്.എസ് ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും രജിസ്‌ട്രേഷനോ ലൈസൻസോ ഉണ്ടായിരിക്കണം.
2. ജീവനക്കാർ ഹെൽത്ത് കാർഡ് ഫെബ്രുവരി 15നകം ഉറപ്പാക്കണം.
3. സ്ഥാപനങ്ങൾ ശുചിതം പാലിക്കണം.
4. ഭക്ഷ്യസുരക്ഷാ പരിശീലനം ഉറപ്പാക്കണം.
5. ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധം.
6. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം.
7. നിശ്ചിത സമയത്തിന് ശേഷം ആ ഭക്ഷണം കഴിക്കരുത്.
8. സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കണം.
9. ഷവർമ മാർഗനിർദേശം പാലിക്കുക.
10. പച്ചമുട്ടകൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉപയോഗിക്കരുത്.
11. ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം.
12. സ്ഥാപനത്തെ ഹൈജീൻ റേറ്റിംഗ് ആക്കുക.
13. ഓരോ സ്ഥാപനവും ശുചിത്വ മേൽനോട്ടത്തിനായി ജീവനക്കാരിൽ ഒരാളെ ചുമതലപ്പെടുത്തണം.
14. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റം.
15. നിയമ തുടർ നടപടികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും.
16. അടപ്പിച്ച സ്ഥാപനങ്ങൾ തുറക്കാൻ കൃത്യമായ മാനദണ്ഡം.
17. ലൈസൻ് സസ്‌പെൻഡ് ചെയ്യപ്പെട്ടാൽ ഭക്ഷ്യ സുരക്ഷാ കമ്മിഷണർ കണ്ട് മാത്രമേ ലൈസൻസ് പുതുക്കി നല്കൂ.
18. ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ പരീശീലനം നിർബന്ധമാണ്.
19. സ്ഥാപനം തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീൻ റേറ്റിംഗിനായി രജിസ്റ്റർ ചെയ്യണം.

 

 

 

Latest News