ഭര്‍ത്താവിന് ചെലവിന് പണം നല്‍കണം, മോഷണം തൊഴിലാക്കിയ ഭാര്യമാര്‍ പിടിയില്‍

കോയമ്പത്തൂര്‍: ഭര്‍ത്താവിന് ചെലവിന് പണം നല്‍കാനായി മോഷണം തൊഴിലാക്കിയ ഭാര്യമാര്‍ പിടിയില്‍. ബസ് യാത്രക്കാരിയുടെ എ ടി എം കാര്‍ഡ്  മോഷ്ടിച്ച ശേഷം അത്  ഉപയോഗിച്ച് പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് യുവതികളെ അറസ്റ്റുചെയ്തത്. കൃഷ്ണഗിരിജില്ലാ സ്വദേശിയായ ഭഗവതിയുടെ ഒന്നാംഭാര്യ കാളിയമ്മയും രണ്ടാംഭാര്യ ചിത്രയുമാണ് റേസ്‌കോഴ്‌സ് പൊലീസിന്റെ പിടിയിലായത്.
ബസില്‍ യാത്ര ചെയ്യുകയായിരുന്ന സിങ്കാനല്ലൂര്‍ സ്വദേശിനി കലൈസെല്‍വിയുടെ എ ടി എം കാര്‍ഡാണ് ബസ് യാത്രക്കിടെ മോഷണംപോയത്. ഞായറാഴ്ച അമ്മയോടൊപ്പം ബസില്‍ വരികയായിരുന്ന കലൈസെല്‍വി സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളജ് സ്റ്റോപ്പിലിറങ്ങി. പണമെടുക്കാനായി എ ടി എം കാര്‍ഡ് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. അപ്പോള്‍ത്തന്നെ മൊബൈലില്‍ 84,000 രൂപ പിന്‍വലിച്ചതായുള്ള സന്ദേശവും ലഭിച്ചു.
കലൈസെല്‍വി നിന്ന സ്ഥലത്തിനു തൊട്ടടുത്ത എ ടി എമ്മില്‍നിന്നാണ് പണം വലിച്ചതെന്നറിഞ്ഞതോടെ അവിടേക്ക് ഓടിയെത്തിയപ്പോള്‍ രണ്ടുസ്ത്രീകള്‍ പണവുമായി ഇറങ്ങുന്നതുകണ്ടു. പ്രദേശവാസികളുടെ സഹായത്തോടെ ഇരുവരെയും തടഞ്ഞുനിര്‍ത്തിയശേഷം പൊലീസിനെ വിളിച്ചുവരുത്തി പരിശോധന നടത്തി. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. വിശദമായ ചോദ്യംചെയ്തതില്‍ ഭര്‍ത്താവിന് ചെലവിന് നല്‍കാനാണ് ഇരുവരും ചേര്‍ന്ന് സ്ഥിരമായി മോഷണം നടത്തുന്നതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

 

 

Latest News