Sorry, you need to enable JavaScript to visit this website.

പോളണ്ടിൽ മറ്റൊരു മലയാളി കൂടി കൊല്ലപ്പെട്ടു, രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

തൃശൂർ- പോളണ്ടിൽ മറ്റൊരു മലയാളി യുവാവ് കൂടി കുത്തേറ്റു മരിച്ചു. തൃശൂർ ഒല്ലൂർ ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ - സന്ധ്യ ദമ്പതികളുടെ മകൻ സൂരജ് (23) ആണ് കൊല്ലപ്പെട്ടത്. ജോർദാൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തനിടെയാണ് സംഭവം. ആക്രമണത്തിൽ നാല് മലയാളികൾക്ക് പരുക്കേറ്റു. സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു സൂരജ്. അഞ്ച് മാസം മുൻപാണ് പോളണ്ടിലേക്കു പോയത്. കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയും പോളണ്ടിൽ കുത്തേറ്റു മരിച്ചിരുന്നു. പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഐ.ടി എൻജിനീയർ ഇബ്രാഹീം ശരീഫാണ്  കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കൊലയുടെ കാരണം സംബന്ധിച്ചോ കൊലയാളിയെക്കുറിച്ചോ പോളണ്ട് എംബസി അധികൃതർ വ്യക്തമാക്കിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഐ.എൻ.ജി ബാങ്കിലെ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനായ ഇബ്രാഹിം പോളണ്ട് സ്വദേശിക്കൊപ്പമാണു താമസിച്ചിരുന്നത്. താമസ സ്ഥലത്താണ് കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.  കഴിഞ്ഞ 24 മുതൽ ഇദ്ദേഹത്തെ പറ്റി വിവരമില്ലായിരുന്നു. തുടർന്നു വീട്ടുകാർ എംബസിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം അറിഞ്ഞത്. കഴിഞ്ഞ പത്തുമാസമായി പോളണ്ടിലായിരുന്നു ഇബ്രാഹീം. അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്ത് ചെന്ന് സുഹൃത്ത് അന്വേഷിച്ചെങ്കിലും വീട്ടിനകത്തേക്ക് കയറാൻ വീട്ടുടമ സമ്മതിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് കസ്റ്റഡിയിലുണ്ട് എന്നാണ് വിവരം.

Latest News