Sorry, you need to enable JavaScript to visit this website.

പടയപ്പയുടെ ആക്രമണം: കാർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക് 

കാറിൽ കാട്ടാന കുത്തിയുണ്ടായ ദ്വാരം

ഇടുക്കി- മറയൂർ -മൂന്നാർ റോഡിൽ പടയപ്പയുടെ ആക്രമണത്തിൽ നിന്നും യുവാവിന്റെ ജീവൻ തലനാരിഴക്ക് രക്ഷപ്പെട്ടു. കാന്തല്ലൂർ പയസ് നഗർ സ്വദേശി സജേഷ് ജോസ് സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. എഞ്ചിനിയറിംഗ് വർക്ക്‌ഷോപ്പ് ഉടമായ സജേഷ് തൊടുപുഴയിൽ പോയി മടങ്ങി വരുമ്പോഴാണ് മറയൂരിൽ നിന്നും പതിനെട്ട് കിലോമീറ്റർ അകലെ  കടുക് മുടി എസ്റ്റേറ്റ് ഭാഗത്ത് വച്ച് നടുറോഡിൽ കാട്ടാനയെ കണ്ടത്. വാഹനം കണ്ടയുടനെ കാട്ടാന ആക്രമണത്തിന് മുതിരുകയായിരുന്നു. ഒരുവശത്ത് കുത്തി കൊമ്പിൽ തൂക്കിയെടുത്ത് രണ്ട് തവണ മറിക്കാൻ ശ്രമിച്ചതായി സജേഷ് പറഞ്ഞു. പിന്നിൽ മറ്റൊരു വാഹനം എത്തിയപ്പോഴാണ് കാട്ടാന പിൻമാറിയത്. 
മറയൂർ - മൂന്നാർ റോഡിൽ പടയപ്പയുൾപ്പെടെ നിരവധി കാട്ടാനകളാണ് പതിവായി കാണുന്നത്. ഇവയിൽ ഭൂരിഭാഗവും ചിന്നാർ വന്യജീവി സങ്കേതത്തിലെ കാട്ടാനകളിൽ നിന്നും വിപരിതമായി അക്രമണകാരികളാണ്. നിരവധി വളവുകൾ അടങ്ങിയ ഈ റോഡിൽ രാത്രികാല യാത്ര അക്രമണകാരികളായ കാട്ടാനകൾ കാരണം ഭീതിയിലാണ്.

Latest News