ഇടുക്കി- സാമൂഹ്യ മാധ്യമത്തില്‍ ലൈവ് നല്‍കി സ്വന്തം വീട് യുവാവ് തീ ഇട്ട് നശിപ്പിച്ചു. അടിമാലി പത്താം മൈല്‍ മുക്കില്‍ പുത്തന്‍പുരയ്ക്കല്‍ ഡാനിയലിന്റെ വീടാണ് ഡീസല്‍ ഒഴിച്ച് തീ ഇട്ട് നശിപ്പിച്ചത്. മകന്‍ ഡെല്‍മനാണ് ഈ നാശം വരുത്തിയതെന്ന് ഡാനിയലിന്റെ ഭാര്യ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ കരുതിയിരുന്ന ഡീസല്‍ ഒഴിക്കുകയും തീ ഇടുകയുമായിരുന്നു. അയല്‍വാസി നെടിയകാലായില്‍ രതീഷിന്റെ വീടിന്റെ സമീപത്തും ഇയാള്‍ രാവിലെ ഡീസല്‍ ഒഴിച്ചു. എന്നാല്‍ രതീഷ് സംഭവം അപ്പോള്‍ തന്നെ അറിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി.
ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞെന്ന് പോലീസ് അറിയിച്ചു.രാവിലെ ആറ് മണിക്ക് തന്നെ ഇന്‍സ്റ്റഗ്രാമില്‍ വീട് കത്തുന്നതിന്റെ ലൈവ് വീഡിയോ ഇട്ടു.ഇതിനിടെ നാട്ടുകാര്‍ ഓടിയെത്തി. അപ്പോള്‍ ഡെല്‍മന്‍ ഓടി രക്ഷപ്പെട്ടു. അടിമാലി എസ് .ഐ പി ഡി ജൂഡിയുടെ നേത്യത്വത്തില്‍ പോലീസ് എത്തി. യുവാവിനെ കണ്ടെത്താനായില്ല. ബന്ധുക്കള്‍ക്ക് പരാതി ഇല്ലെന്നും അതിനാല്‍ കേസ് എടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. അടിമാലി അഗ്‌നി രക്ഷാ നിലയം ഓഫീസര്‍ പ്രഘോഷ്, ഫയര്‍ ഓഫീസര്‍മാരായ അഭിഷേക്, ജെയിംസ്, ജില്‍സണ്‍, രാഹുല്‍ രാജ്, സനീഷ്, രാഗേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)