ഭയാനകം അഞ്ജലിയുടെ മരണം, തലച്ചോര്‍ കാണാതായി, നട്ടെല്ല് തകര്‍ന്നു, തൊലി റോഡില്‍ ഉരഞ്ഞ് തീര്‍ന്നു

ന്യൂദല്‍ഹി : പുതുവത്സര ആഘോഷം കഴിഞ്ഞ മടങ്ങുകയായിരുന്ന അഞ്ജലി സിംഗ് എന്ന പെണ്‍കുട്ടി ന്യൂദല്‍ഹിയില്‍ കാറിന് അടിയില്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
അഞ്ജലിയുടെ സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് കാലുകള്‍ ആക്‌സിലില്‍ കുടുങ്ങി 10 കിലോമീറ്ററിലേറെ ദൂരം അഞ്ജലിയെയും വഹിച്ച് കാറ് ഓടുകയായിരുന്നു. സംഭവം അറിഞ്ഞില്ലെന്നാണ് കാറിലുണ്ടായിരുന്നവര്‍ പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ ഇവര്‍ പറയുന്നത് തെറ്റാണെന്നും കാറിനുള്ളില്‍ അഞ്ജലി കുടുങ്ങിയ വിവരം ഇവര്‍ക്ക് അറിയാമായിരുന്നുവെന്നുമാണ് അഞ്ജലിയോടൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന നിധി എന്ന യുവതി പറയുന്നത്. അഞ്ജലി മദ്യപിച്ചിരുന്നതായും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


അഞ്ജലിയുടെ ശരീരത്തില്‍ 40 ഇടങ്ങളില്‍ മാരകമായ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കിലോമീറ്ററുകളോളം റോഡിലില്‍ ശരീരും ഉരഞ്ഞ് തലച്ചോര്‍ മൃതദേഹത്തില്‍ നിന്നും വേര്‍പെട്ട് കാണാതായി. നട്ടെല്ല് തകര്‍ന്നു. റോഡില്‍ ഉരഞ്ഞ് പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പുറകുവശത്തെ തൊലി പൂര്‍ണമായി ഉരഞ്ഞു അടര്‍ന്നു. ഇരു കാലുകള്‍ക്കും മാരകമായി പരിക്കേറ്റു. അപകടത്തില്‍ പെണ്‍കുട്ടിയുടെ കിലോമിറ്ററുകളോളം അഞ്ജലിയുടെ ശരീരവും വലിച്ച് കാറ് മുന്നോട്ട് പോയതോടെ ത്വക്ക് ഭാഗം റോഡില്‍ ഉരഞ്ഞില്ലാതായി. കേസില്‍ അറസ്റ്റിലായ അഞ്ച് യുവാക്കളുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിധിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും.  

താന്‍ അലറി വിളിച്ചിട്ടും യുവാക്കള്‍ കാര്‍ നിര്‍ത്തിയില്ലെന്നും  പേടിച്ചിട്ടാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും നിധി മാധ്യമങ്ങളോട് പറഞ്ഞു. അഞ്ജലിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകീട്ട് സംസ്‌കരിച്ചു.അഞ്ജലിപീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.

 

Latest News