Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ യുവതിക്കൊപ്പം സ്‌കൂട്ടറില്‍  സുഹൃത്തും, അപകട സമയത്ത് രക്ഷപ്പെട്ടു 

ന്യൂദല്‍ഹി-പുതുവത്സര പുലരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് കിലോമീറ്ററുകളോളം കാറില്‍ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കാര്‍ ഇടിക്കുന്ന സമയത്ത് സ്‌കൂട്ടറില്‍ 20കാരിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടത്തില്‍ പരിക്കേറ്റ സുഹൃത്തായ പെണ്‍കുട്ടി സംഭവ സ്ഥലത്ത് നിന്ന് ഉടന്‍ തന്നെ രക്ഷപ്പെട്ടതായും പോലീസ് പറയുന്നു.പുതുവത്സര പുലരിയില്‍ ദല്‍ഹിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 20കാരിയെ ഇടിച്ചിട്ട ശേഷം റോഡിലൂടെ 13 കീലോമീറ്റര്‍ ദൂരമാണ് കാറില്‍ വലിച്ചിഴച്ചത്. അപകടശേഷം കാര്‍ നിര്‍ത്തിയില്ലെന്നുംമദ്യലഹരിയിലായിരുന്ന പ്രതികള്‍ കാര്‍ വാടകയ്ക്ക് എടുത്തതാണെന്നും പോലീസ് പറയുന്നു. അതിനിടെയാണ് യുവതിക്കൊപ്പം സ്‌കൂട്ടറില്‍ സുഹൃത്തും ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയത്. സുഹൃത്തായ പെണ്‍കുട്ടിയെ കണ്ടെത്തിയെന്നും മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ കാല്‍ കാറിന്റെ ആക്‌സിലില്‍ കുടുങ്ങുകയും പിന്നാലെ കിലോമീറ്ററുകളോളം വലിച്ചിഴക്കുകയുമായിരുന്നുവെന്നും പോലീസ് പറയുന്നു.
ഞായറാഴ്ച പുലര്‍ച്ചെ ദല്‍ഹി സുല്‍ത്താന്‍പുരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചത്. യുവതിയെ വലിച്ചിഴച്ച് 13 കിലോമീറ്ററോളം കാര്‍ മുന്നോട്ടുപോയി. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കഞ്ചവാലയിലെ വാഹനാപകടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം തേടി. അന്വേഷണം ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.

Latest News