റിയാദ്- ക്യൂബയിലെ ഹവാനയിലുണ്ടായ വിമാനദുരന്തത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതതായും പരിക്കേറ്റവർക്ക് ഉടൻ രോഗം ഭേദമാകട്ടെയെന്നും ഇരുവരും പറഞ്ഞു. ക്യൂബൻ സർക്കാറിനും ജനതക്കുമുണ്ടായ നഷ്ടത്തിൽ സൗദി അറേബ്യയും ഇവിടുത്തെ ജനങ്ങളും അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും രാജപ്രസ്താവനയിൽ വ്യക്തമാക്കി.