Sorry, you need to enable JavaScript to visit this website.

കൊണ്ടോട്ടിയില്‍ തോട്ടിലെ വെള്ളം കൊണ്ട് ചായക്കട, കയ്യോടെ പിടികൂടി നഗരസഭ കൗണ്‍സിലര്‍

കൊണ്ടോട്ടി-വൃത്തിഹീനമായ വലിയ തോട്ടിലെ വെള്ളം കൊണ്ട് ചായയും ശീതള പാനീയവും നല്‍കുന്ന കച്ചവടക്കാരനെ കയ്യോടെ പിടികൂടി കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍. കരിപ്പൂര്‍ വിമാനത്താവള റോഡ് അരികില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയിലാണ് തോട്ടിലെ വെള്ളം ഉപയോഗിക്കുന്നതായി 38-ാം വാര്‍ഡ് കൗണ്‍സിലര്‍ അലി വെട്ടോടന്റെ ശ്രദ്ദയില്‍ പെട്ടത്.
നഗരസഭക്ക് കീഴിലുള്ള റോഡുകളുടെ സര്‍വ്വേ നടത്തിപ്പിനായാണ് പരിസരത്ത് വാര്‍ഡ് കൗണ്‍സിലര്‍ എത്തിയത്.വലിയ തോട് തുടങ്ങുന്ന ഭാഗത്താണ് കൗണ്‍സിലറുടെ വാര്‍ഡ് തുടങ്ങുന്നത്.റോഡ് സര്‍വ്വെ ഉദ്യോഗസ്ഥനെ കാത്ത് നില്‍ക്കുന്നതിനിടയിലാണ് തോട്ടില്‍ നിന്ന് വെള്ളം മുക്കി കടയിലേക്ക് കൊണ്ടു പോകുന്നതായി കണ്ടെത്.നിരവധി തവണ ഇതാവര്‍ത്തിക്കുന്നത് കണ്ടതോടെയാണ് കൗണ്‍സിലര്‍ കടയിലെത്തിയത്.തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു.
   കടയില്‍ ടാങ്കില്‍ നിറച്ച ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് കച്ചവടക്കാരന്‍ പറഞ്ഞു.എന്നാല്‍ പരിശോധനയില്‍ ടാങ്കില്‍ വെള്ളമുണ്ടായിരുന്നില്ല. തോട്ടിലെ വെള്ളമാണ് ചായക്കും ശീതള പാനീയത്തിനും ഉപയോഗിക്കുന്നത് ബോധ്യമായതോടെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് കൗണ്‍സിലര്‍ അലി വെട്ടോടന്‍ പറഞ്ഞു. വൃത്തി ഹീനമായ രീതിയില്‍ കച്ചവടം നടത്തിയതിനെതിരേ ആരോഗ്യ വകുപ്പ് കച്ചവടക്കാരന് നോട്ടീസ് നല്‍കി.
  വിമനാത്താവള റോഡ് അരികില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരേ നേരത്തേയും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. കടകളില്‍ നിരോധിത പാന്‍മസാലകളും ലഹരിയും വില്‍പ്പന നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു.പൊലിസ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News