Sorry, you need to enable JavaScript to visit this website.

150 ദിവസം കൊണ്ട് നിക്ഷേപം ഇരട്ടി; യു.എ.ഇയിലെ ക്രിപ്‌റ്റോ കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടി

ഹൈദരാബാദ്- ഓണ്‍ലൈന്‍ ക്രിപ്‌റ്റോ ട്രേഡിംഗ് കമ്പനി ആയിരക്കണക്കിനാളുകളെ കബളിപ്പിച്ചതായി പരാതി. തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഹൈദരാബാദിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ തട്ടിപ്പുകാര്‍ക്കെതിരെ കേസെടുത്തു. കോടിക്കണക്കിന് രൂപ ഉള്‍പ്പെട്ട അഴിമതിയില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ വന്‍കിട വ്യാപാരികളുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ബംഗളൂരുവില്‍ നിന്നുള്ള ചില വ്യക്തികള്‍ പ്രതികളാണ്. ഇവര്‍ക്ക്  ഹൈദരാബാദ് പഴയ നഗരത്തിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ സഹായം നല്‍കിയെന്നും പറയുന്നു.
ക്രിപ്‌റ്റോ ട്രേഡിംഗ് കമ്പനിയുടെ ആസ്ഥാനം യു.എ.ഇയിലെ അജ്മാനിലാണെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.
മുജീബ് എന്നയാളും കമ്പനിയുടെ മാനേജ്‌മെന്റില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്ന ചിലരും അമീര്‍ ഹുസൈന്‍, മുഖീദ് തുടങ്ങിയവരെയാണ് കമ്പനി പ്രതിനിധികളായി നിയോഗിച്ചത്.  മൈലാര്‍ദേവ്പള്ളിയിലെ സായ് ദുര്‍ഗ ഫംഗ്ഷന്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് ഓണ്‍ലൈന്‍ നിക്ഷേപ പദ്ധതി പരിചയപ്പെടുത്തിയതും 150 ദിവസത്തേക്ക് നിശ്ചിത തുക നിക്ഷേപിക്കുന്നവര്‍ക്ക് വന്‍ ലാഭം ലഭിക്കുമെന്നും വാഗ്ദാനം ചെയ്തതും. നിക്ഷേപകര്‍ക്ക് ആപ്പ് വഴി  നിക്ഷേപം നടത്താനുള്ള ഐഡിയും പാസ്‌വേഡും നല്‍കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


തുടക്കത്തില്‍ എല്ലാവര്‍ക്കും  യു.എസ് ഡോളറില്‍ ലാഭം നല്‍കി. പിന്നീട് മറ്റ് ചില ക്രിപ്‌റ്റോ കറന്‍സിയിലേക്ക് മാറുകയും ലാഭം കുറയുകയും പിന്നീട് എല്ലാ നിക്ഷേപകരുടെയും ആപ്ലിക്കേഷനിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തുവെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.  ചെറുകിട വ്യാപാരികള്‍, ദിവസ വേതനക്കാര്‍, പെന്‍ഷന്‍കാര്‍, വിധവകള്‍, ഓട്ടോ െ്രെഡവര്‍മാര്‍ എന്നിവര്‍ തട്ടിപ്പുകാരുടെ ഇരകളായി.  50,000 രൂപ നിക്ഷേപിക്കുന്നവര്‍ക്ക്  150 ദിവസത്തിന് ശേഷം ഒരു ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരുന്നു. വീണ്ടും ലാഭം പല മടങ്ങ് വര്‍ദ്ധിക്കുമെന്നും ഉറപ്പു നല്‍കി.
ആളുകള്‍ ഒരുലക്ഷം രൂപ മുതല്‍ വലിയ തുകയാണ് നിക്ഷേപിച്ചത്.  എന്നാല്‍ 50 ദിവസത്തെ പ്രാരംഭ കാലയളവിന് മുമ്പ് തന്നെ കമ്പനി പൂട്ടി. ഹൈദരാബാദിലോ ബംഗളൂരുവിലോ സ്ഥാപനത്തിനു ഓഫീസില്ല. എല്ലാം ഓണ്‍ലൈന്‍ വഴിയാണ് നടത്തിയിരുന്നതെന്ന് നക്ഷേപകര്‍ പറയുന്നു.
ഹൈദരാബാദ് ഡിറ്റക്ടീവ് ഡിപ്പാര്‍ട്ട്‌മെന്റ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

 

Latest News