പതിനാറുകാരിയെ രാത്രിമുഴുവന്‍ പീഡിപ്പിച്ചു; എട്ടു പേര്‍ അറസ്റ്റില്‍

മുംബൈ-മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടി  സുഹൃത്തിന് സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് കൗമാരക്കാരിയെ ഒറ്റപ്പെട്ട സ്ഥലത്ത് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ശനിയാഴ്ചയാണ് കേസെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ മകള്‍ വീട്ടില്‍ വന്നിട്ടില്ലെന്ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ അച്ഛന്‍ പാല്‍ഘറിലെ പോലീസ് സ്‌റ്റേഷനിലെത്തി  അറിയിക്കുകയായിരുന്നു.
തന്നെ തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടി അയച്ച സന്ദേശം സുഹൃത്ത് അവളുടെ കുടുംബാംഗങ്ങള്‍ക്ക് സന്ദേശം കൈമാറി. ഇതിനുശേഷമാണ് പിതാവ് പോലീസ് സ്‌റ്റേഷനില്‍ എത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോള്‍ ഡാറ്റ റെക്കോര്‍ഡുകളിലൂടെയാണ് പെണ്‍കുട്ടി  ബീച്ചിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്താണെന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടി ആദ്യം ഒന്നും പറഞ്ഞില്ലെന്നും പിന്നീട് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പെണ്‍കുട്ടിയും പുരുഷ സുഹൃത്തും ബീച്ചിനടുത്തുള്ള ആളൊഴിഞ്ഞ ബംഗ്ലാവിലേക്ക് പോയതായിരുന്നു. ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ മദ്യപിച്ചുകൊണ്ട് അവിടെ ഉണ്ടായിരുന്നുവെന്നും  പോലീസ് പറഞ്ഞു.
തുടര്‍ന്ന് മൂന്ന് പേരും മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് മറ്റ് രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ മറ്റ് മൂന്ന് പേര്‍ കൂടി ബംഗ്ലാവിലെത്തി ബലാത്സംഗം ചെയ്തുവെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 

Latest News