Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഷി ആക്രമണത്തിനു പിന്നാലെ മാപ്പ് പറഞ്ഞ് മന്ത്രി, പ്രതികളെ വിട്ടയക്കണമെന്നും ആവശ്യം

പൂനെ- ഇതിഹാസ സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ബാബാസാഹെബ് അംബേദ്കര്‍ക്കും മഹാത്മാ ഫുലെയ്ക്കുമെതിരായ പ്രസ്താവനയില്‍ മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ചന്ദ്രകാന്ത് പാട്ടീല്‍ മാപ്പ് പറഞ്ഞു. ഇതു സംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്നും തനിക്കെതിരായ മഷി ആക്രമണത്തില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിന് അംബേദ്കറും ഫൂലെയും സര്‍ക്കാര്‍ ഗ്രാന്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന പാട്ടീലിന്റെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ശനിയാഴ്ച  പിംപ്രി ചിച്‌വാദില്‍ നടന്ന പ്രതിഷേധത്തിലാണ്  മഷി എറിഞ്ഞ സംഭവം.
സംസ്ഥാനത്തെ ഉന്നതസാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായ പാട്ടീല്‍ ഭിക്ഷാടനം എന്ന വാക്ക് ഉപയോഗിച്ചതും വിവാദത്തിന് കാരണമായി. ഇതാണ് മഷി ആക്രമണത്തിലേക്ക് നയിച്ചത്.
മഷിയെറിഞ്ഞതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ടെലിവിഷന്‍ ജേണലിസ്റ്റിനെ പോലീസ് ചോദ്യം ചെയ്തു വരികയുമാണ്.
ഛത്രപതി ശിവാജി മഹാരാജ്, മഹാത്മാ ജോതിബാ ഫൂലെ, ഡോ. ബാബാസാഹെബ് അംബേദ്കര്‍, കര്‍മ്മവീര്‍ ഭൗറാവു പാട്ടീല്‍ എന്നിവരോട് താന്‍ ആദരിക്കുന്നുവെന്നും അവരുടെ അധ്യാപനങ്ങള്‍ പ്രവൃത്തിയില്‍ പിന്തുടരുന്നുണ്ടെന്നും പാട്ടീല്‍ അവകാശപ്പെട്ടു.
തന്റെ അഭിപ്രായപ്രകടനത്തിന് ശേഷം നടന്ന സംഭവങ്ങള്‍ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ മഹാരാഷ്ട്ര അസ്വസ്ഥമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി  ക്ഷമ ചോദിക്കുന്നുവെന്നും പാട്ടീല്‍ പറഞ്ഞു.

 

Latest News