Sorry, you need to enable JavaScript to visit this website.

സൗദി വെള്ളക്ക നേരിട്ട് കാര്യങ്ങള്‍ പറഞ്ഞ സിനിമയെന്ന് തരുണ്‍ മൂര്‍ത്തി

കോഴിക്കോട്- ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാതെ, നേരിട്ട് കാര്യങ്ങള്‍ പറയുന്ന ഒരു സിനിമ എന്നതിന്റെ ഫലമാണ് സൗദി വെള്ളക്കയെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
ഇപ്രാവശ്യത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലടക്കം പ്രദര്‍ശിപ്പിച്ച സൗദി വെള്ളക്കയുടെ അണിയറപ്രവര്‍ത്തകരുമായി കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച മീറ്റ് ദ ക്രൂ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു യഥാര്‍ത്ഥ്യ ബോധ്യമുള്ള വിഷയം, വളച്ചുകെട്ടലില്ലാതെ ഒഴുക്കോടെ പറയുകയെന്നതായിരുന്നു  ലക്ഷ്യം.  ജനങ്ങളുടെ അടുത്ത് എത്തുകയെന്നതായിരുന്നു മുഖ്യലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ ഗോവ, ധാക്ക ചലച്ചിത്രോത്സവങ്ങളിലേക്കടക്കം ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയായിരുന്നു. ഇതിന്റെ പിന്നിലുള്ള എല്ലാ അണിയറ പ്രവര്‍ത്തകരുടെയും കൂട്ടായ്മ കൂടിയാണ് ഇത്തരമൊരു അഭിപ്രായത്തിനും വിജയത്തിനും പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ സിനിമയിലെ അഭിനേതാക്കളായ ബിനു പപ്പു , ഗോകുലന്‍ , സംഗീത സംവിധായകനായ പാലി ഫ്രാന്‍സിസ് , നിര്‍മാതാക്കളായ ഹരീന്ദ്രന്‍, സംഗീത് സേനന്‍ എന്നിവരും പങ്കെടുത്തു.
പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.എസ്. രാകേഷ് ചടങ്ങ് നിയന്ത്രിച്ചു.
ഫിലിം സൊസൈറ്റി കണ്‍വീനര്‍ എ.വി. ഫര്‍ദിസ് സ്വാഗതം പറഞ്ഞു.

 

Latest News