തുറൈഫ്- നഗരത്തിലെ സ്വർണക്കടകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ പതിമൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. സൗദി സാമൂഹിക വികസന വകുപ്പ് അധികൃതർ ഉത്തര അതിർത്തി പ്രവിശ്യയിൽ പ്രത്യേക പരിശോധനകൾ നടത്തി വരികയായിരുന്നു. പ്രവിശ്യയിലെ സ്വർണക്കടകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സ്വദേശിവൽക്കരണം നടപ്പാക്കിയിട്ടുണ്ടോ എന്നതിന് പുറമെ മറ്റു നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതായിരുന്നു ലക്ഷ്യമാക്കിയിരുന്നത്.
സ്വർണക്കടകൾക്ക് പുറമെ ഇതര മേഖലയിൽ ഉള്ള വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർ എത്തി. ഒരാഴ്ചയ്ക്കിടയിൽ 159 പരിശോധനകൾ നടത്തിയതായി സംഘം അവകാശപ്പെട്ടു. പരിശോധനകൾ തുടരുകയാണ്. പതിമൂന്ന് സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് പിഴയും മറ്റുള്ള ചില കടകൾക്ക് വാണിംഗും നൽകിയിട്ടുണ്ട്.