Sorry, you need to enable JavaScript to visit this website.

മമ്മൂക്ക എന്ത് കഴിച്ചിട്ടാ ഇത്ര സൗന്ദര്യം,  സീനത്തിന് ലഭിച്ച മറുപടി ബഹുരസം 

കോഴിക്കോട്- സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് സീനത്ത്. അഭിനയ ലോകത്ത് നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് താരം. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം റോഷാക്കിലും സീനത്ത് മികച്ചൊരു വേഷം ചെയ്തു. ഒരു  ടിവി അഭിമുഖത്തില്‍  തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങള്‍  നടി വിവരിച്ചു. 
മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ചും സീനത്ത് മനസുതുറന്നു. മമ്മൂക്ക സിനിമയ്ക്ക് വേണ്ടി ജീവിക്കുകയാണ്. റോഷാക്കിന് പോണ സമയത്ത് എനിക്ക് നല്ല വണ്ണമുണ്ട്. മമ്മൂക്കയുടെ ഒറ്റ ഡയലോഗ് കൊണ്ട് ഞാന്‍ കുറച്ചതാ. ഭയങ്കരായിട്ട് കളിയാക്കി. അപ്പോള്‍ എനിക്ക് തോന്നി ശരിയാണെന്ന്. നമ്മളോട് എത്ര അടുത്ത് പെരുമാറിയാലും മമ്മുക്ക വരുമ്പോള്‍ ഒരു സൂപ്പര്‍സ്റ്റാര്‍ വരുന്നെന്ന് നമുക്ക് തോന്നും.


സി.പി.എം പ്രവര്‍ത്തകന്റെ ആത്മഹത്യക്കു പിന്നില്‍ വനിതാ അംഗം, തൊടുപുഴയില്‍ വിവാദം


പണ്ടുതൊട്ടേ മമ്മൂക്കയെ ഭയങ്കര ഇഷ്ടമായിരുന്നു. മഹാനഗരം എന്ന സിനിമ അഭിനയിക്കാന്‍ പോയപ്പോഴാണ് ആദ്യമായി മമ്മൂക്കയെ കണ്ടത്. ഒരാളോട് അങ്ങോട്ട് കേറി സംസാരിക്കാന്‍ ഭയങ്കര മടിയുള്ള ആളാണ് ഞാന്‍. ഇഷ്ടവും ആരാധനയുമൊക്കെ മനസിലുണ്ടെങ്കിലും ഞാന്‍ മമ്മൂക്കയെ നോക്കണേയില്ല. അദ്ദേഹം ദൂരെ ഇരിക്കുന്നുണ്ട്, എല്ലാവരും അദ്ദേഹത്തിന്റെ അടുത്ത് പോയി നമസ്‌കാരം പറയുന്നുണ്ട്. എന്നെക്കണ്ടു. കുറേക്കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങോട്ട് വന്ന് നമസ്‌കാരം ഞാന്‍ മമ്മൂട്ടിയെന്ന് പറഞ്ഞു. ഞാന്‍ നമസ്‌കാരം പറഞ്ഞ് ചാടിയെണീറ്റു. മമ്മൂക്ക എന്ത് കഴിച്ചിട്ടാ ഇത്ര സൗന്ദര്യമെന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചു. നിങ്ങള്‍ കഴിക്കുന്നത് ഞാന്‍ കഴിക്കുന്നില്ല അതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് മമ്മൂക്ക എന്താ കഴിക്കുന്നതെന്ന് ഞാന്‍ നോക്കി. മേശപ്പുറത്ത് ഇഷ്ടം പോലെ ഭക്ഷണം ഉണ്ട്. കൂടെയിരിക്കുന്നവര്‍ക്കൊക്കെ മമ്മൂക്ക കൊടുക്കുന്നുണ്ട്. ഇഷ്ടപ്പെട്ട സാധനം കഴിക്കുന്നുണ്ട്. വരിച്ചുവാരിയൊന്നും കഴിക്കുന്നില്ല. -സീനത്ത് പറഞ്ഞു. 
സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ചും സീനത്ത് വെളിപ്പെടുത്തി. സിനിമയിലേക്ക് വരുന്ന ഇപ്പോഴത്തെ കുട്ടികള്‍ ജീവിക്കുന്നുണ്ട്. പഴയ ആളുകള്‍ ജീവിച്ചിട്ടില്ലെന്ന് തന്നെ ഞാന്‍ പറയും. മദ്രാസിലൊക്കെ പോയിട്ട്, ഞാന്‍ പോയിട്ടില്ല കേരളത്തിലായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞാല്‍ അവര്‍ വീടിനകത്തായിരിക്കും. പുറത്തേക്ക് പോകാനുള്ള സ്വാതന്ത്ര്യമില്ല. ഇന്ന് അങ്ങനെയല്ലല്ലോ.
പിന്നെ ലൊക്കേഷനിലെ സൗഹൃദം അന്നത്തെ കാലത്തായിരുന്നു. അന്ന് കാരവന്‍ ഇല്ലല്ലോ. മോഹന്‍ലാല്‍ അടക്കം കസേര ഇട്ട് ഇരിക്കുകയാണ്. ഷൂട്ടിംഗ് കഴിഞ്ഞാല്‍ കളിയും ചിരിയുമൊക്കെയാണ്. മുകേഷൊക്കെ ഉണ്ടെങ്കില്‍ പറയുകയും വേണ്ട. ഇന്ന് അതില്ല. കാരവന്‍ വന്നതോടെ ഷൂട്ട് കഴിഞ്ഞാല്‍ അതിന്റെയകത്ത് കയറി വാതിലടക്കും. അതുകൊണ്ട് തന്നെ ഷൂട്ടിംഗ് ഇല്ലാതെ കുറച്ച് സമയം ഇരിക്കുമ്പോള്‍ ബോറടിക്കും. പക്ഷേ സൗഹൃദങ്ങള്‍ ഷൂട്ടിംഗ് കഴിഞ്ഞാല്‍ കഴിഞ്ഞു. എനിക്ക് തോന്നുന്നു ഇപ്പോള്‍ അങ്ങനെയല്ലെന്ന്. സൗഹൃദത്തിന്റെ കാലഘട്ടമാണ് ഇപ്പോള്‍. കുറച്ച് ഫ്രണ്ട്‌സ് കൂടി ഒരു സിനിമയെടുക്കുക.രണ്ടിനും രണ്ടിന്റേതായ നല്ലതുണ്ട്.' - നടി പറഞ്ഞു. 
കൃത്യസമയത്ത് മമ്മൂട്ടി നമസ്‌കരിക്കുന്നത് തന്നേയും സ്വാധീച്ചിട്ടുണ്ടെന്ന് നടി തെസ്‌നി ഖാന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എത്ര തിരക്കായാലും അസര്‍ ബാങ്ക് വിളിച്ചാല്‍ കുറച്ചു നേരം മമ്മൂക്ക സെറ്റിലുണ്ടാവില്ല. എല്ലാ നിസ്‌കാരവും കൃത്യമായി നിറവേറ്റും. നോമ്പെടുത്ത് ലൊക്കേഷനിലെത്തുന്ന ആളാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ ഇക്കാര്യത്തിലുള്ള ചിട്ടയാണ് തന്നെയൊക്കെ മാറ്റിയതെന്ന് തെസ്‌നി പറഞ്ഞിരുന്നു. 

Latest News