Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറില്‍ നവീകരണം പൂര്‍ത്തിയാക്കിയ എട്ട് ബീച്ചുകള്‍ നവംബര്‍ ഒന്നിന് തുറക്കും

ദോഹ-ഖത്തറില്‍ നവീകരണം പൂര്‍ത്തിയാക്കിയ എട്ട് ബീച്ചുകള്‍ നവംബര്‍ ഒന്നിന്  തുറക്കും. ഫിഫ ലോകകപ്പിനെത്തുന്ന ആരാധകരെ സ്വാഗതം ചെയ്യുന്നതിനായാണ്  ബീച്ചുകള്‍  തുറക്കുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പ്രോജക്ട് ആന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സുലൈമാന്‍ അല്‍ അബ്ദുല്ല പറഞ്ഞു.
സീലൈന്‍ പബ്ലിക് ബീച്ച്, അല്‍ വക്ര പബ്ലിക് ബീച്ച്, അല്‍ വക്ര ഫാമിലി ബീച്ച്, സിമൈസ്മ ഫാമിലി ബീച്ച്, അല്‍ ഫെര്‍ക്കിയ ബീച്ച്, സഫ അല്‍ തൗഖ് ബീച്ച്, അല്‍ ഗാരിയ ബീച്ച്, അല്‍ ഖറൈജ് ബീച്ച് എന്നിവയാണ് നവീകരണം പൂര്‍ത്തിയാക്കി തുറക്കുന്നത്.
ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിനായി  18 ബീച്ചുകള്‍ നവീകരണത്തിനായി അടയാളപ്പെടുത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍, മെഗാ കായിക മത്സരത്തിന് മുന്നോടിയായി അവയില്‍ എട്ടെണ്ണം നവംബര്‍ ഒന്നിന് വീണ്ടും തുറക്കും. നവീകരണ പദ്ധതി പ്രകാരം ബീച്ചുകളില്‍ നടപ്പാതകള്‍, വ്യത്യസ്ത ഡിസൈനുകളുടെ ഷേഡുകള്‍, സ്ഥിരം ടോയ്‌ലറ്റുകള്‍, കിയോസ്‌ക്കുകള്‍, ബാര്‍ബിക്യൂ ഏരിയകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, വോളിബോള്‍, ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കടലിലേക്ക് പ്രവേശനം നല്‍കുന്നതിനായി ചില ബീച്ചുകളില്‍ പ്രത്യേക നടപ്പാതകളും നിര്‍മ്മിച്ചിട്ടുണ്ട്. എല്ലാ ബീച്ചുകളുടെയും ലൈറ്റിംഗ് സംവിധാനം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും-അല്‍ അബ്ദുല്ല പറഞ്ഞു. ബീച്ചുകളില്‍ ലൈഫ് ഗാര്‍ഡ് സേവനം ലഭ്യമാക്കുന്നതിനുള്ള പൈലറ്റ് പ്രോജക്ട് സീലൈന്‍, അല്‍ ഗാരിയ ബീച്ചുകളില്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്നും അല്‍ അബ്ദുല്ല പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ എയര്‍കണ്ടീഷന്‍ ചെയ്ത നടപ്പാതകളുള്ള ഉമ്മുല്‍ സെനീം പാര്‍ക്ക് അടുത്ത മാസം ആദ്യത്തോടെ ലോകകപ്പ് ആരാധകര്‍ക്കായി തുറക്കുമെന്ന് പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് അലി അല്‍ ഖൂരി പറഞ്ഞു. വ്യായാമത്തിനായി ആളുകളെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനങ്ങളുള്ള പാര്‍ക്കാണിത്.

ഖത്തറിലെ പൊതു പാര്‍ക്കുകള്‍ 2015ല്‍ 76 ആയിരുന്നത് 2022ല്‍ 136 ആയി വര്‍ധിച്ചതായും രാജ്യത്തെ ഹരിത പ്രദേശങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുമായി ഏകോപിപ്പിച്ച് കൂടുതല്‍ സുരക്ഷ നല്‍കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും അല്‍ മുന്‍താസ പാര്‍ക്ക്, 5/6 പാര്‍ക്ക്, കോര്‍ണിഷ് പാര്‍ക്ക്, അല്‍ ബിദ പാര്‍ക്ക് തുടങ്ങിയ ചില പാര്‍ക്കുകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തി അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ 5 വര്‍ഷമായി വര്‍ദ്ധിച്ചുവരുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ ഖത്തറിലെ മിക്ക പൊതു പാര്‍ക്കുകളിലും വ്യായാമ ഉപകരണങ്ങളും മറ്റ് സേവനങ്ങള്‍ക്കൊപ്പം നടപ്പാതകളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊതു പാര്‍ക്കുകളില്‍ വ്യായാമ ഉപകരണങ്ങളും പരിശീലകരേയും നല്‍കുന്നതില്‍ സ്വകാര്യ മേഖലയും മന്ത്രാലയത്തിന് സംഭാവന നല്‍കുന്നുണ്ട്. നിലവില്‍ രണ്ട് പാര്‍ക്കുകള്‍  അല്‍ മതാര്‍ പാര്‍ക്കും അല്‍ റയാന്‍ പാര്‍ക്കും ദിവസവും പുലര്‍ച്ചെ നാലു മുതല്‍ 6 വരെ വിദഗ്ധരുടെ വ്യായാമ പരിശീലന സെഷനുകള്‍ ലഭ്യമാക്കുന്നുണ്ട്. ണ്ട് പാര്‍ക്കുകളിലും ഫിറ്റ്‌നസ് ബോക്‌സുകള്‍ ലഭ്യമാണ്- അല്‍ ഖൂരി പറഞ്ഞു.

 

Latest News