Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തരൂരിന്റെ ഭൂപടത്തില്‍ ജമ്മു കശ്മീര്‍ ഇല്ല, തിരുത്തി; അഭിപ്രായം പറയാതെ കോണ്‍ഗ്രസ്

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂരിന് തുടക്കത്തിലേ കല്ലുകടി. മത്സരത്തിന്റെ ഭാഗമായി തരൂര്‍ ഇറക്കിയ പ്രകടനപത്രികയിലെ ഭൂപടം വിവാദത്തിലായി. ജമ്മു കശ്മീരിന്റേയും ലഡാക്കിന്റേയും ഭാഗങ്ങള്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് തരൂര്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിവാദത്തിന് പിന്നാലെ ഇതില്‍ തിരുത്തല്‍ വരുത്തി.

തരൂര്‍ തന്നെയാണ് ഇതിന് വിദശീകരണം നല്‍കേണ്ടതെന്നും ഗുരതമായ തെറ്റാണെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിവാദത്തില്‍ നിന്ന് അകലംപാലിച്ചു. വിവാദ ഭൂപടത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശാണ് ഉത്തരവാദിത്തം തരൂരിനാണെന്ന് വ്യക്തമാക്കിയത്.

കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ തന്റെ പ്രകടനപത്രികയില്‍ ഇന്ത്യയുടെ വികൃതമായ ഭൂപടം ഇടുന്നു. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലാണെന്ന് പറയുമ്പോള്‍, അനുയായിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ത്യയെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്നു. ഇതിലൂടെ ഗാന്ധിമാരുടെ പ്രീതി കിട്ടുമെന്ന് കരുതിയിരിക്കാം...' അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

ഇതിന് മറുപടിയായുള്ള ജയ്‌റാം രമേശിന്റെ മറുപടി ഇങ്ങനെയായിരുന്നു..'ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് കടന്നതോടെ ബി.ജെ.പിയുടെ പരിഭ്രാന്തി പ്രകടമാണ്. ബി.ജെ.പിയുടെ 'ഐ ട്രോള്‍ സെല്‍' (ഐ.ടി സെല്‍) ഭാരത് ജോഡോ യാത്രയേയും രാഹുല്‍ ഗാന്ധിയേയും ലക്ഷ്യംവെക്കുന്നതിനും കളങ്കപ്പെടുത്തുന്നതിനും ഏത് ദുര്‍ബലമായ ഒഴികഴിവുകളും തേടും. ഈ ഗുരുതരമായ തെറ്റ് വിശദീകരിക്കാന്‍ ഡോ. തരൂരിനും അദ്ദേഹത്തിന്റെ സംഘത്തിനും കഴിയും.

ആരും മനഃപൂര്‍വം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നില്ല. വോളണ്ടിയര്‍മാരുടെ ഒരു ചെറിയ സംഘം ഒരു തെറ്റ് ചെയ്തു. ഞങ്ങള്‍ അത് ഉടനടി തിരുത്തി, പിശകിന് നിരുപാധികം ഞാന്‍ ക്ഷമ ചോദിക്കുന്നു- തരൂര്‍ ട്വിറ്ററിലൂടെ വിവാദത്തില്‍ വിശദീകരിച്ചു.

 

Latest News