Sorry, you need to enable JavaScript to visit this website.

പോക്‌സോ കേസില്‍ 'കുപ്രസിദ്ധ പയ്യന്‍' അറസ്റ്റില്‍

കോഴിക്കോട് - പ്രമാദമായ സുന്ദരിയമ്മ കേസില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെ വിട്ട യുവാവ് പോക്‌സോ  കേസില്‍ പിടിയിലായി. നഗരത്തിലെ ഒരു    സ്‌കൂളില്‍ കടന്ന് ബാത്‌റൂമില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെയാണ്  അറസ്റ്റിലായത് .
കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷ്(32) ആണ് വെള്ളയില്‍ പോലീസിന്റെ പിടിയിലായത്.
വൈകുന്നേരം സ്‌കൂള്‍ വിടുന്ന സമയം നോക്കി കുട്ടികളെ കൂട്ടുന്നതിനായി വന്ന രക്ഷിതാക്കള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കുമൊപ്പം  സമര്‍ത്ഥമായി സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിച്ച ശേഷമാണ് സ്‌കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍    സെക്യൂരിറ്റി ജീവനക്കാരനെ കാണിച്ചതില്‍ ജയേഷ് തന്നെയാണ് പ്രതിയെന്ന സംശയം ബലപ്പെടുകയും ചെയ്തു.
ജയേഷിനെതിരായി വെളളയില്‍, ടൗണ്‍ പോലീസ് സ്റ്റേഷനുകളില്‍ സെപ്തംബര്‍ മാസത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍  കോഴിക്കോട് നഗരത്തില്‍ തന്നെ താമസമുണ്ടെന്ന് പോലീസ് മനസ്സിലാക്കുകയും ശേഷം കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ .എ.ശ്രീനിവാസ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ച് പോലീസ് സമര്‍ത്ഥമായി പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
വെള്ളയില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ബാബുരാജിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ .സനീഷ്.യു ,.ബാവ രഞ്ജിത്ത് എ.എസ്.ഐ ദീപു കുമാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നവീന്‍.എന്‍ , സിവില്‍ പോലീസ് ഓഫീസര്‍ ജയചന്ദ്രന്‍.പി എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്. പ്രാഥമിക തെളിവെടുപ്പിന് ശേഷം പ്രതിയെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി നാലില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. സുന്ദരിയമ്മ കൊല കേസാണ് പിന്നീട് കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയക്ക് കാരണമായ കഥയുടെ ഉറവിടം.

 

Latest News