Sorry, you need to enable JavaScript to visit this website.

സൗദിയുടെ പെട്രോളിതര കയറ്റുമതിയില്‍ 30.6 ശതമാനം വളര്‍ച്ച

റിയാദ് - ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ അവസാനം വരെയുള്ള ഏഴു മാസക്കാലത്ത് സൗദി അറേബ്യയുടെ പെട്രോളിതര കയറ്റുമതിയില്‍ 30.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏഴു മാസത്തിനിടെ 192 ബില്യണ്‍ റിയാലിന്റെ (51.2 ബില്യണ്‍ ഡോളര്‍) പെട്രോളിതര ഉല്‍പന്നങ്ങളാണ് കയറ്റി അയച്ചത്. ഇക്കാലയളവില്‍ രാജ്യം നടത്തിയ കയറ്റുമതിയുടെ 20.5 ശതമാനം എണ്ണയിതര ഉല്‍പന്നങ്ങളാണ്. കഴിഞ്ഞ വര്‍ഷം ആദ്യത്തെ ഏഴു മാസക്കാലത്ത് പെട്രോളിതര കയറ്റുമതി 146.99 ബില്യണ്‍ റിയാല്‍ (39.2 ബില്യണ്‍ ഡോളര്‍) ആയിരുന്നു. ഈ വര്‍ഷം ആകെ ഇറക്കുമതിയുടെ 50 ശതമാനമായി പെട്രോളിതര കയറ്റുമതി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 45 ശതമാനവും 2020 ല്‍ 37 ശതമാനവുമായിരുന്നു.
സൗദി അറേബ്യയുടെ പെട്രോളിതര കയറ്റുമതിയുടെ 40 ശതമാനവും യു.എ.ഇ, ചൈന, ഇന്ത്യ എന്നീ മൂന്നു രാജ്യങ്ങളിലേക്കാണ്. ഒന്നാം സ്ഥാനത്തുള്ള യു.എ.ഇയിലേക്ക് 27.2 ബില്യണ്‍ റിയാലിന്റെയും രണ്ടാം സ്ഥാനത്തുള്ള ചൈനയിലേക്ക് 20.9 ബില്യണ്‍ റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിലേക്ക് 15.6 ബില്യണ്‍ റിയാലിന്റെയും നാലാം സ്ഥാനത്തുള്ള തുര്‍ക്കിയിലേക്ക് 8.4 ബില്യണ്‍ റിയാലിന്റെയും അഞ്ചാം സ്ഥാനത്തുള്ള സിങ്കപ്പൂരിലേക്ക് 8.2 ബില്യണ്‍ റിയാലിന്റെയും പെട്രോളിതര ഉല്‍പന്നങ്ങള്‍ ഏഴു മാസത്തിനിടെ കയറ്റി അയച്ചു. പെട്രോളിതര കയറ്റുമതിയുടെ 17.1 ശതമാനം യു.എ.ഇയിലേക്കും 13.2 ശതമാനം ചൈനയിലേക്കും 9.8 ശതമാനം ഇന്ത്യയിലേക്കുമായിരുന്നു.

 

 

Tags

Latest News