Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തര്‍ ലോകകപ്പ്: പുതിയ വെബ്‌സൈറ്റുമായി പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ- ഫിഫ 2022 ലോകകപ്പ് ഖത്തര്‍  ആരോഗ്യ പരിപാലന സേവനങ്ങളും ആരോഗ്യ ഉപദേശങ്ങളും സംബന്ധിച്ച വിപുലമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന  പുതിയ വെബ്‌സൈറ്റ് പൊതുജനാരോഗ്യ മന്ത്രാലയം ആരംഭിച്ചു.
ടൂര്‍ണമെന്റിലുടനീളം പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, െ്രെപമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, അസ്‌പെതര്‍, സിദ്ര മെഡിസിന്‍, ഖത്തര്‍ റെഡ് ക്രസന്റ്, ഖത്തര്‍ ആംഡ് ഫോഴ്‌സ്, ആഭ്യന്തര മന്ത്രാലയം, ഖത്തര്‍ എനര്‍ജി ഹെല്‍ത്ത് സര്‍വീസസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹെല്‍ത്ത് കെയര്‍ ടീമുകള്‍ ടീമുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമ ഏജന്‍സികള്‍ പോലെയുള്ള പ്രത്യേക താത്കാലിക വര്‍ക്ക്‌ഫോഴ്‌സ് ഗ്രൂപ്പുകള്‍ക്കും വിപുലമായ മെഡിക്കല്‍, സപ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കുമെന്നും ഫിഫ  2022 വേള്‍ഡ് കപ്പ് ഖത്തര്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് കമാന്‍ഡ് ഗ്രൂപ്പ്   ചെയര്‍മാന്‍ ഡോ. അഹമ്മദ് അല്‍ മുഹമ്മദ് പറഞ്ഞു.

'ഗുരുതരമായ പരിക്കോ അസുഖമോ പോലുള്ള മെഡിക്കല്‍ എമര്‍ജന്‍സിയുടെ നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ആംബുലന്‍സ് സേവനത്തില്‍ നിന്ന് വേഗത്തിലുള്ള അടിയന്തര സഹായം അഭ്യര്‍ത്ഥിക്കാന്‍ ആരാധകര്‍ക്ക് 999 എന്ന നമ്പറില്‍ വിളിക്കാം. ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും ഈ സേവനം ലഭിക്കും. കൂടാതെ അടിയന്തിര പരിചരണത്തിനായി ആരാധകര്‍ ആശുപത്രികള്‍ സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നതിനായി, ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍, ഫാന്‍ സോണുകള്‍, ആരാധകര്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ എന്നിവിടങ്ങളിലൊക്കെ വൈദ്യസഹായം ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ലോകകപ്പ് കാലത്ത് സന്ദര്‍ശകരായെത്തുന്ന ആരാധകര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ ഖത്തറിലെ അഡ്വാന്‍സ്ഡ് െ്രെപവറ്റ് ഹെല്‍ത്ത് കെയര്‍ മേഖലയും നിര്‍ണായക പങ്ക് വഹിക്കും, ഒന്നിലധികം സ്വകാര്യ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാര്‍ 24 മണിക്കൂറും അടിയന്തര പരിചരണ സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ, നാല് എച്ച്എംസി ആശുപത്രികള്‍ വാക്ക്ഇന്‍ രോഗികള്‍ക്ക് വൈദ്യസഹായം നല്‍കും.

ടൂര്‍ണമെന്റിനായി ഒരു ദശലക്ഷത്തിലധികം ആരാധകര്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ലഭ്യമായ ആരോഗ്യ പരിരക്ഷാ സേവനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിവുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം കഠിനമായി പരിശ്രമിക്കുകയാണെന്ന് സുപ്രീം ഹെല്‍ത്ത് കെയര്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അലി അബ്ദുല്ല അല്‍ ഖാതര്‍ ക്യുഎന്‍എയോട് പറഞ്ഞു.

Latest News