Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോക ശ്രദ്ധ നേടി ജാമിറിന്റെ ചിത്രം

യൂറോപ്യൻ ഫുട്‌ബോൾ വമ്പന്മാരായ ചെൽസി ക്ലബ്ബും വിവേചനങ്ങൾക്കെതിരെ പോരാടുന്ന ഫോട്ടോഗ്രാഫർ മേൽ ഡി കോളും ചേർന്ന് നടത്തുന്ന നോട്ട് ടു ഹേറ്റ് ഫോട്ടോ മൽസരത്തിന്റെ ഫൈനൽ റൗണ്ടിൽ സ്ഥാനം പിടിച്ച് മലപ്പുറത്തുകാരനും. മഞ്ചേരി ആനക്കയം സ്വദേശി ജാമിർ വലിയമണ്ണിലിന്റെ ഫോട്ടോയാണ് ഫൈനൽ റൗണ്ടിൽ ഇടം പിടിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 25 ഫോട്ടോകളാണ് അവസാന വട്ട മത്സരത്തിനായുള്ളത്.
വനിതാ ഫുട്‌ബോളിലെ അറബ് മേഖലയിലെ നേട്ടങ്ങളും ലിംഗ സമത്വവും ആണ് ജാമിറിന്റെ ഫോട്ടോയിൽ പ്രതിഫലിക്കുന്നത്. ഫൈനൽ റൗണ്ടിൽ വോട്ടിംഗ് പ്രധാനമാണ് . ഒരാൾക്ക് മൂന്നു ദിവസവും മൂന്ന വോട്ടുകൾ ചെയ്യാം. ജൂലൈ 31 വരെയാണ് വോട്ടിംഗ് അനുവദിക്കുക. ജാമിറിന് വോട്ട് ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

https://notohate.chelseaphotocontest.com/etnry/vote/adxVwqpN/dlqrDeOY?search=56aa28e7003a9518-5

കായിക ലോകം കാത്തിരിക്കുന്ന ഫിഫ 2022 ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി സംഘടിപ്പിക്കുന്ന ഫാൻ ലീഡർ പ്രോഗ്രാമിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ജാമിർ. കാൽപന്തുകളിയുടെ നാട്ടിൽ നിന്നും ലോകകപ്പിന്റെ വികാരങ്ങളും ആവേശവും പ്രചരിപ്പിക്കാൻ ലഭിച്ച അവസരം മഹാഭാഗ്യമായാണ് കാണുന്നതെന്നും കാൽപന്തുകളിയാരാധകർക്ക് സവിശേഷമായ അനുഭവമാണ് ഖത്തർ സമ്മാനിക്കുകയെന്നും ജാമിർ അഭിപ്രായപ്പെട്ടു.
മലപ്പുറത്തുനിന്നുളള ഏതൊരു ചെറുപ്പക്കാരനേയും പോലെ കളിയാവേശം ജാമിറിന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ് .സെവൻസായാലും ലെവൻസായാലും ഗാലറിയെ ഇളക്കി മറിക്കുന്ന കളിയാവേശം എന്നും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി അന്താരാഷ്ട്ര ഫുട്‌ബോൾ വേദികളിൽ ആരാധകരുടെയിടയിൽ സജീവമായി പ്രവർത്തിക്കുകയാണ് ഈ ചെറുപ്പക്കാരൻ.
2019 ൽ യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളിലൂടെയാണ് അന്താരാഷ്ട്ര ഫുട്‌ബോൾ ഫാൻ കാമ്പയിനിൽ ഭാഗമായത്. അറുനൂറിലധികം പേരിൽ നിന്ന് രണ്ടാം സ്ഥാനം നേടിയതോടെ കൂടുതൽ സജീവമായി. ആ വർഷം തന്നെ ഫിഫ ഫാൻ മൂവ്‌മെന്റിൽ സെലക്ഷൻ ലഭിച്ചു. സോഷ്യൽ മീഡിയയിലൂടെ ഫാൻസ് വീഡിയോയും മറ്റും ആരാധകരിലേക്കെത്തിക്കുകയും കളിയുടെ വികാരം മാധ്യമങ്ങളിൽ സജീവമായി നിലനിർത്തുകയുമാണ് ഫാൻ മൂവ്‌മെന്റിന്റെ പ്രധാന ജോലി. ഫിഫയുടെ വിവിധ പ്ലാറ്റ് ഫോമുകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഏതാണ് കൂടുതൽ കാര്യക്ഷമമെന്ന് കണ്ടെത്തുകയും ചെയ്താണ് ഫാൻ മൂവ്‌മെന്റ് പ്രവർത്തിക്കുന്നത്.
യു.എ.ഇ പ്രോ ലീഗ്, 2019 ലെ ഫിഫ ക്ലബ്ബ് ലോകകപ്പ്, ഫിഫ ദ ബെസ്റ്റ് അവാർഡ് തുടങ്ങിയ വിവിധ പരിപാടികളിൽ പങ്കെടുത്ത ജാമിർ പല ഫുട്‌ബോൾ ഇതിഹാസങ്ങളേയും നേരിൽ കാണാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ്. ഏഴു വർഷമായി യു.എ.ഇയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ജാമിർ. നിംശയാണ് ഭാര്യ. 

Latest News